Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:50 AM GMT Updated On
date_range 28 July 2017 8:50 AM GMTഅരി തിരിമറിയുമായി ബന്ധപ്പെട്ട കേസ് അന്വേഷണ നടപടികൾ വേഗത്തിലാക്കണം ^സി.പി.എം
text_fieldsbookmark_border
അരി തിരിമറിയുമായി ബന്ധപ്പെട്ട കേസ് അന്വേഷണ നടപടികൾ വേഗത്തിലാക്കണം -സി.പി.എം എരമംഗലം: അരിവിതരണത്തിൽ ഗുരുതര ആരോപണം ഉയർന്ന അണ്ടത്തോട് സർവിസ് സഹകരണ ബാങ്കിനെതിരെയുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സി.പി.എം വെളിയങ്കോട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിൽ വിതരണം ചെയ്യേണ്ട അരി തിരിമറി നടത്തിയെന്നാണ് ആരോപണം. 18 ലോഡ് അരിയും എട്ട് ലോഡ് ഗോതമ്പും കാണാതായ സംഭവത്തിൽ അണ്ടത്തോട് സഹകരണ ബാങ്കിന് വീഴ്ച പറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന്, സി.പി.എം ജില്ല കമ്മിറ്റിയംഗം ടി.എം. സിദ്ദീഖിെൻറ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും സർക്കാർ ബാങ്കിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ, സംഭവത്തിൽ ഒത്തുകളിയുണ്ടെന്നും കേസന്വേഷണത്തിൽ മെല്ലെപോക്ക് നയം ഉള്ളതായും ആക്ഷേപമുയർന്നിട്ടുണ്ട്. കേസന്വേഷണം വേഗത്തിലാക്കണമെന്ന് ലോക്കൽ സെക്രട്ടറി സുനിൽ കാരാട്ടേൽ ആവശ്യപ്പെട്ടു. ജനുവരി മുതൽ അരിവിതരണത്തിെൻറ ചുമതല സപ്ലൈ ഓഫിസിനാണെന്ന ബാങ്ക് അധികൃതരുടെ വാദം വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽനിന്ന് വ്യക്തമാണെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story