Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:38 AM GMT Updated On
date_range 28 July 2017 8:38 AM GMTപാലത്തറയിൽ നടപ്പാതയൊരുക്കി അധികൃതർ
text_fieldsbookmark_border
പ്രഖ്യാപനങ്ങൾ കടലാസിൽ കോട്ടക്കൽ: ജില്ലയിലെ പ്രധാന അപകടമേഖലയായി മോട്ടോർ വാഹന വകുപ്പ് അടയാളപ്പെടുത്തിയ ചങ്കുവെട്ടി പാലത്തറയിൽ കാൽനടയാത്രക്ക് സൗകര്യമൊരുക്കി അധികൃതർ. കാടുമൂടിയ ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രത്തിെൻറ സഹായത്തോടെ നീക്കി. ആശുപത്രി, ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്ക് വരുന്നവർ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയായിരുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചിരുന്നു. കൗൺസിലർ മങ്ങാടൻ അബ്ദുല്ലക്കുട്ടി നൽകിയ പരാതിയിലാണ് നടപടികൾ ആരംഭിച്ചത്. അതേസമയം, ഗതാഗത കമീഷണറുടെ നിർദേശപ്രകാരം കഴിഞ്ഞ ജനുവരിയിൽ മോട്ടോർ വാഹന വകുപ്പ് അടയാളപ്പെടുത്തിയ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ സ്പീഡ് റഡാർ കാമറകൾ സ്ഥാപിക്കാനുള്ള നിർദേശം ഇപ്പോഴും കടലാസിലാണ്. ഇരുഭാഗത്ത് നിന്നുമുള്ള കയറ്റിറക്കത്തോട് കൂടിയ വളവാണ് പ്രധാന കാരണം. സൗന്ദര്യവത്കരണ ഭാഗമായി നാലുവരി പാതയാക്കിയതാണ് അപകടത്തിന് പ്രധാന കാരണം. ദിനംപ്രതിയുള്ള അപകടത്തെ തുടർന്ന് ഹമ്പുകൾ നിർമിക്കുമെന്ന നഗരസഭയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. പാലത്തറയിൽ കെൽട്രോണിെൻറ സഹായത്തോടെ ബ്ലിങ്ക് ലൈറ്റുകൾ സ്ഥാപിക്കുമെന്നും ഡിവൈഡറുകൾ നീളം കുറക്കുമെന്നുമുള്ള ആർ.ടി.ഒയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയിലാണ് അധികൃതർ. പടം പാലത്തറയിൽ മണ്ണുമാന്തി യന്ത്രത്തിെൻറ സഹായത്തോടെ നടപ്പാതയൊരുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story