Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:26 AM GMT Updated On
date_range 26 July 2017 9:26 AM GMTഅറവുശാലയിലെ കൊലപാതകം: ഭർത്താവ് അറസ്റ്റിൽ
text_fieldsbookmark_border
പരപ്പനങ്ങാടി: യുവതിയെ അറവുശാലയിൽ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പരപ്പനങ്ങാടി ടൗണിലെ മാട്ടിറച്ചി വ്യാപാരി പി. നജ്ബുദ്ദീൻ എന്ന ബാബുവിനെയാണ് (37) താനൂർ സി.ഐ അലവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആശാദേവി ജൂലൈ 28 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. കോഴിക്കോട് നരിക്കുനി കുട്ടമ്പൂർ ലക്ഷംവീട് കോളനിയിലെ പരേതനായ റഹീമിെൻറ മകളും പ്രതിയുടെ ഒന്നാം ഭാര്യയുമായ റഹീനയെയാണ് (30) കഴിഞ്ഞദിവസം രാത്രി അഞ്ചപ്പുരയിലെ അറവുശാലയിൽ കൊലപ്പെടുത്തിയത്. തിരൂർ ഡിവൈ.എസ്.പി ഉല്ലാസിെൻറ നിർദേശപ്രകാരമാണ് അറസ്റ്റ്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ വേർപിരിഞ്ഞിരുന്ന ഇവർ കുടുംബ കോടതിയിൽ വെച്ച് ഒത്തുതീർപ്പുണ്ടായതിനെത്തുടർന്നാണ് ഒരുമിച്ച് ജീവിച്ചത്. ഇതിനിടെ നജ്ബുദ്ദീൻ വീണ്ടും വിവാഹം കഴിക്കുകയും കുടുംബപ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തു. തുടർന്ന് റഹീനയെയും മക്കളെയും വാടകവീട്ടിലേക്ക് മാറ്റി. ഭർത്താവിെൻറ സംശയം കൂടി വന്നതോടെ റഹീനക്ക് നജ്ബുദ്ദീനുമൊത്ത് ജീവിക്കാനാകാതായി. തുടർന്ന് കൂട്ടിക്കൊണ്ടുപോകാനായി വരാൻ ഉമ്മയോട് ആവശ്യപ്പെട്ടു. ഇതിനായി ഉമ്മ സുബൈദ പരപ്പനങ്ങാടിയിലെത്തിയ ദിവസം രാത്രിയാണ് റഹീനയെ കൊലപ്പെടുത്തിയത്. പ്രതി ഒറ്റക്ക് നടത്തിയ കൊലയാണിതെന്ന് സി.ഐ പറഞ്ഞു. കൊലക്കുശേഷം ഇയാൾ വീട്ടിലെത്തി വസ്ത്രം മാറ്റിയ ശേഷം ബൈക്കിൽ കോട്ടക്കൽ ഭാഗത്തേക്ക് പോയി. ബൈക്ക് പെട്രോൾ പമ്പിൽ നിർത്തിയ ശേഷം തൃശൂരിലെത്തി. പണം തീർന്നതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇയാളെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നും അറവുശാലയിലേക്ക് ബുധനാഴ്ച തെളിവെടുപ്പിന് കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു. കോട്ടക്കലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ ഷമീറും അന്വേഷണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story