Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:13 AM GMT Updated On
date_range 2017-07-25T13:43:09+05:30ബി.ജെ.പി നേതൃത്വത്തിന് തിരിച്ചടിയായി അഴിമതിക്കഥകള്‍ വിശദീകരിക്കുന്ന കത്ത് പുറത്ത്
text_fieldsബി.ജെ.പി നേതൃത്വത്തിന് തിരിച്ചടിയായി അഴിമതിക്കഥകള്‍ വിശദീകരിക്കുന്ന കത്ത് പുറത്ത് തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അഴിമതിയുടെ പേരില്‍ കളങ്കിതമായ ബി.ജെ.പി നേതൃത്വത്തിന് തിരിച്ചടിയായി അഴിമതിക്കഥകള്‍ വിശദീകരിക്കുന്ന കത്ത് പുറത്ത്. 'അഴിമതിയില്‍ മുങ്ങിക്കുളിച്ച് പാര്‍ട്ടി നേതൃത്വം, തലകുനിച്ച് പ്രവര്‍ത്തകര്‍ പൊതുസമൂഹത്തിൽ' എന്ന തലക്കെട്ടോടെ കഴിഞ്ഞദിവസമാണ് സംസ്ഥാന നേതാക്കള്‍ക്ക് കത്ത് ലഭിച്ചത്. സംസ്ഥാന നേതാക്കളുടെ പേര് പറയാതെ വ്യക്തമായ സൂചനകള്‍ നല്കുന്ന കത്തില്‍ കോടികളുടെ അഴിമതിക്കഥകളാണ് ഉന്നയിച്ചിട്ടുള്ളത്. ആരോപണവിധേയര്‍ക്കെതിരെ കര്‍ശന നിലപാടെടുത്തില്ലെങ്കില്‍ ബൂത്തുതലം മുതല്‍ സേവ് ബി.ജെ.പി ഫോറം എന്ന ബദല്‍ സംവിധാനം തുടങ്ങുമെന്ന ഭീഷണിയോടെയാണ് കത്ത് അവസാനിക്കുന്നത്. തിരുവനന്തപുരത്തുനിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി ജീവത്യാഗം ചെയ്തവരെ വിസ്മരിച്ച് കോടിക്കണക്കിന് രൂപയാണ് നേതാക്കള്‍ വാരിക്കൂട്ടുന്നതെന്ന് കത്തിലുണ്ട്. സംഘടനയുടെ തലപ്പത്തെ പ്രചാരകന്മാര്‍പോലും ഇതിന് കൂട്ടുനില്‍ക്കുന്നു. സംസ്ഥാന നേതാക്കള്‍ മുതല്‍ ജില്ല നേതാക്കള്‍വരെ കൊയ്ത്ത് നിര്‍ബാധം തുടരുന്നു. 'കോടികളില്‍ കുറഞ്ഞൊന്നും നേതാക്കള്‍ തൊടില്ല' എന്ന തലക്കെട്ടോടെയാണ് കത്തിെൻറ രണ്ടാംഭാഗം ആരംഭിക്കുന്നത്. പാലക്കാട്ടെ പ്രമുഖ ആശുപത്രിയിലെ രണ്ടു കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഒരു സംസ്ഥാന സെക്രട്ടറി നാലു കോടി രൂപ വാങ്ങി. തൃശൂര്‍ ജില്ലയിലെ ഒരു പ്രമുഖ നേതാവ് അഞ്ചു കോടി മുതല്‍മുടക്കില്‍ ടൈല്‍ ഫാക്ടറി വാങ്ങി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മാരാര്‍ജി ഭവനിലെത്തിയ ഒരു ഐ.ടി വിദഗ്ധനും ലക്ഷങ്ങള്‍ വെട്ടിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ബള്‍ക്ക് മെസേജ് എന്ന നൂതന സങ്കല്‍പ്പവുമായി മാരാര്‍ജി ഭവെൻറ പടിക്കലെത്തിയ പ്രമുഖനായൊരു കോണ്ഗ്രസുകാരന് സംസ്ഥാന കമ്മിറ്റി ഓഫിസിലെ ജീവനക്കാരനായി.
Next Story