Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൃഹോപകരണ വിൽപന...

ഗൃഹോപകരണ വിൽപന കേന്ദ്രത്തിൽ തട്ടിപ്പ് : പ്രതി സുകേഷിനെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
കോയമ്പത്തൂർ: നഗരത്തിലെ സ്വകാര്യ ഗൃഹോപകരണ മൊത്ത വിൽപന കേന്ദ്രത്തിൽനിന്ന് രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ബംഗളൂരു ഭവാനി നഗർ സ്വദേശി സുകേഷ്, പിതാവ് ചന്ദ്രശേഖർ എന്നിവർക്കെതിരെ വ്യാഴാഴ്ച കോയമ്പത്തൂർ രണ്ടാമത് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റം ചുമത്തി. ജൂലൈ അഞ്ചിന് 60 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചിരുന്നു. അണ്ണ ഡി.എം.കെയുടെ രണ്ടില ചിഹ്നം അനുവദിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതിയാണ് സുകേഷ്. കനത്ത പൊലീസ് സുരക്ഷയിൽ ട്രെയിനിലാണ് ഇയാളെ ഡൽഹി പൊലീസ് കോയമ്പത്തൂരിലെത്തിച്ചത്. വിചാരണ ആഗസ്റ്റ് മൂന്നുമുതൽ നടക്കും. കോയമ്പത്തൂരിൽ ഗണപതി സ്വദേശിയായ രാജഗോപാൽ ആണ് തട്ടിപ്പിന്നിരയായത്. 2010 ഡിസംബർ 21ന് കർണാടക മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് ജോ. സെക്രട്ടറിയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ് സുകേഷ് രാജഗോപാലുമായി ഫോണിൽ ബന്ധപ്പെട്ടു. ബെല്ലാരി കോർപറേഷനിലേക്ക് ഗൃഹോപകരണങ്ങൾ ആവശ്യമുണ്ടെന്നും ടെൻഡർ നൽകേണ്ട അവസാന തീയതിയാണെന്നും പറഞ്ഞു. ടെൻഡർ നൽകാൻ താൽപര്യമുണ്ടെങ്കിലും ഉടനടി ബംഗളൂരുവിൽ എത്താൻ കഴിയില്ലെന്ന് രാജഗോപാൽ അറിയിച്ചു. തുടർന്ന് സുകേഷ് ഒരു അക്കൗണ്ട് നമ്പർ നൽകി 14,500 രൂപ അടക്കാൻ പറഞ്ഞു. രാജഗോപാൽ പണം നിക്ഷേപിച്ചു. പിന്നീട് ഒന്നര മാസത്തിനിടെ രണ്ടു തവണകളായി 2.29 ലക്ഷം രൂപ അക്കൗണ്ടിൽ അടച്ചുവെങ്കിലും ടെൻഡർ ഉറപ്പിച്ചില്ല. തുടർന്ന് തട്ടിപ്പിനിരയായ രാജഗോപാൽ കോയമ്പത്തൂർ സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു. സുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി. പിന്നീട് കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് 2017 ജനുവരി ഒൻപതിന് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. സുകേഷ് ത​െൻറ പിതാവ് ചന്ദ്രശേഖറി​െൻറ ബാങ്ക് അക്കൗണ്ടാണ് ദുരുപയോഗപ്പെടുത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. തെരഞ്ഞെടുപ്പ് കമീഷനിൽ കൈക്കൂലി നൽകാനെന്ന വ്യാജേന അണ്ണ ഡി.എം.കെ (അമ്മ) വിഭാഗം ഡെപ്യൂട്ടി ജന. സെക്രട്ടറി ടി.ടി.വി. ദിനകരനിൽനിന്ന് സുകേഷ് കോടികൾ തട്ടിയിട്ടുണ്ട്. ബബിൾഗം ഉപയോഗിച്ച് ക്ഷേത്ര ഭണ്ഡാരത്തിൽനിന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ കോയമ്പത്തൂർ: നഗരത്തിലെ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള വിനായക ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽനിന്ന് ബബിൾഗം ഉപയോഗിച്ച് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കോയമ്പത്തൂർ പുലിയകുളം ചിങ്കുവാണ് (24) അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ ഒന്നര മണിയോടെ കോലിൽ ബബിൾഗം ഒട്ടിച്ച് ഭണ്ഡാരത്തിനുള്ളിൽ കടത്തിവിട്ട് നോട്ടുകൾ പുറത്തെടുക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ചിലരാണ് പ്രതിയെ തൊണ്ടിസഹിതം പിടികൂടി പൊലീസിൽ ഏൽപിച്ചത്. റേസ്കോഴ്സ് പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story