Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 7:59 AM GMT Updated On
date_range 21 July 2017 7:59 AM GMTഒറ്റദിവസം 29 നാനോ ഉപഗ്രഹ വിക്ഷേപണം: െഎ.എസ്.ആർ.ഒക്ക് ലഭിച്ചത് 61 ലക്ഷം യൂറോ
text_fieldsbookmark_border
ഒറ്റദിവസം 29 നാനോ ഉപഗ്രഹ വിക്ഷേപണം: െഎ.എസ്.ആർ.ഒക്ക് ലഭിച്ചത് 61 ലക്ഷം യൂറോ ഇൗ വർഷം ആറുമാസംകൊണ്ട് വിക്ഷേപിച്ചത് 130 നാനോ ഉപഗ്രഹങ്ങൾ ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഏജൻസി െഎ.എസ്.ആർ.ഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് ഇൗ വർഷം ജൂൺ 23ന് 14 രാജ്യങ്ങളുെട 29 നാനോ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെ നേടിയത് 61 ലക്ഷം യൂറോ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഒാസ്ട്രിയ, ചിലി, ബെൽജിയം, ഫിൻലൻഡ്, ചെക് റിപ്പബ്ലിക്, ഇറ്റലി, ലാത്വിയ, ലിേത്വനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. അതേസമയം, കഴിഞ്ഞ നാലുവർഷംകൊണ്ട് വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ െഎ.എസ്.ആർ.ഒയുടെ വരുമാനം 15.7 കോടി യൂറോയാണ്. ഇൗ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസം െഎ.എസ്.ആർ.ഒ വിക്ഷേപിച്ചത് 130 വിദേശ ഉപഗ്രഹങ്ങളാണ്. എല്ലാം വളരെ ചെറിയ ഉപഗ്രഹങ്ങളാണ്. അടുത്ത ഏതാനും വർഷംകൊണ്ട് പ്രതിവർഷം പൂർണ സജ്ജമായ രണ്ട് വിക്ഷേപണവാഹനങ്ങൾ വീതം ആൻട്രിക്സിന് നൽകാൻ സാധിക്കുമെന്ന് െഎ.എസ്.ആർ.ഒ ചെയർമാൻ എ.എസ്. കിരൺകുമാർ പറഞ്ഞു. ഇപ്പോൾ വിക്ഷേപണ വാഹനങ്ങളിലെ ബാക്കി സ്ഥലം വിദേശ ഉപഗ്രഹങ്ങൾക്കായി നൽകുകയാണ് ആൻട്രിക്സ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വർഷംകൊണ്ട് വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ആൻട്രിക്സിെൻറ വരുമാനം 7.65 കോടി യൂറോയാണ്. വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെയുള്ള വരുമാനം െഎ.എസ്.ആർ.ഒയുടെ മൊത്തം വരുമാനത്തിെൻറ 10 മുതൽ 20 വരെ ശതമാനം മാത്രമാണ്. 80 ശതമാനവും മറ്റു സേവനങ്ങളിലൂടെയാണ്. ട്രാൻസ്പോണ്ടർ പാട്ടത്തിന് നൽകുക, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ബിസിനസ് എന്നിവയിലൂടെയാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടാകുന്നത്. വിദേശത്തുനിന്ന് ഗ്രൗണ്ട് സ്റ്റേഷൻ സർവിസിലൂടെയും പണം ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story