Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:49 AM GMT Updated On
date_range 20 July 2017 8:49 AM GMTപുണർതം ഞാറ്റുവേല വിടവാങ്ങി
text_fieldsbookmark_border
തിരുനാവായ: ബുധനാഴ്ച രാത്രി പൂയ്യം ഞാറ്റുവേല വന്നതോടെ പുണർതം ഞാറ്റുവേല വിടവാങ്ങി. അവസാനത്തെ രണ്ട് മൂന്നു ദിവസങ്ങളിൽ ശക്തമായ കാറ്റിൽ ഒട്ടേറെ നാശമുണ്ടായെങ്കിലും ഇത്തവണ എടവപ്പാതിയിൽ കനത്ത മഴ ലഭിച്ചത് കർഷകർക്ക് ആശ്വാസമായി. കഴിഞ്ഞ വർഷം മകയിരം, തിരുവാതിര, പുണർതം ഞാറ്റുവേലകൾ ദുർബലമാവുകയും തുലാവർഷം മാറിനിൽക്കുകയും ചെയ്തതോടെയാണ് മുഖ്യമായും കടുത്ത ജലക്ഷാമത്തിന് വഴിവെച്ചത്. ഈ വർഷം ഇനി തുലാവർഷം കൂടി കനിഞ്ഞാൽ അടുത്ത വേനലിൽ ജല ക്ഷാമമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. പൂയ്യത്തിൽ പൂഴി മഴയെന്നാണ് പഴമൊഴിയെങ്കിലും കർക്കടകം കഴിയുന്നതുവരെ കനത്ത മഴ ലഭിക്കുമെന്നു തന്നെയാണ് കർഷകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story