Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:16 AM GMT Updated On
date_range 2017-07-19T13:46:04+05:30വാച്ചറെ അകാരണമായി പിരിച്ചുവിെട്ടന്ന്; ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ മാർച്ച് സംഘടിപ്പിച്ചു
text_fieldsനിലമ്പൂർ: വനം താൽക്കാലിക വാച്ചറെ ജോലിയിൽ നിന്ന് അകാരണമായി പിരിച്ചുവിട്ടതിൽ പ്രതിേഷധിച്ച് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) നിലമ്പൂർ സൗത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. വനം വകുപ്പിൽ 18 വർഷത്തോളം താൽക്കാലികമായി ജോലി ചെയ്തുവന്നിരുന്ന വാച്ചറെയാണ് പിരിച്ചുവിട്ടത്. ഇയാളെ ജോലിയിൽ തിരിച്ചെടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. ടൗണിൽ നിന്ന് പ്രകടനമായെത്തിയ സമരക്കാരെ ഓഫിസ് ഗേറ്റിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് എം. ഉമ്മർ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. കെ. മോഹൻദാസ്, ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി വി.ടി. ജോസ്, സി.പി.ഐ നിലമ്പൂർ ലോക്കൽ സെക്രട്ടറി പി.എം. ബഷീർ, സി.പി.ഐ നിലമ്പൂർ മണ്ഡലം അസി. സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. വി. നാരായണൻ, മുരളി, സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. പടം:1- കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ച് പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു
Next Story