Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:20 AM GMT Updated On
date_range 18 July 2017 8:20 AM GMTരേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവം: രണ്ടാം പ്രതി അറസ്റ്റിൽ
text_fieldsbookmark_border
പാലക്കാട്: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന കേസിൽ രണ്ടാം പ്രതിയും ഗ്രേസ് കെയർ മൂവ്മെൻറ് ഡയറക്ടറുമായ ജോൺ പോൾ കളത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. ശശികുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാട് നഗരത്തിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹൈകോടതി നിർദേശപ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതായി ഡിവൈ.എസ്.പി പറഞ്ഞു. മേയ് 17നാണ് കൊഴിഞ്ഞാമ്പാറക്ക് സമീപം മേനോൻപാറയിലെ വാടകവീട്ടിൽനിന്ന് മതിയായ രേഖകളില്ലാതെ 17 കുട്ടികളെ കണ്ടെത്തിയത്. ഐ.സി.ഡി.എസിെൻറ ഗൃഹസന്ദർശനത്തിനിടെ കുട്ടികളെ കാണുകയും അധികൃതരെത്തി രക്ഷിതാക്കൾക്കൊപ്പം തിരിച്ചയക്കുകയുമായിരുന്നു. തമിഴ്നാട്ടിലെ തിരുവെണ്ണാപുരത്തേക്ക് വിദ്യാഭ്യാസത്തിനാണ് കുട്ടികളെ എത്തിച്ചതെന്നാണ് ഭാരവാഹികൾ പൊലീസിനെ അറിയിച്ചിരുന്നത്. ആദ്യഘട്ടത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എസ്.ഐ രാമദാസ്, എ.എസ്.െഎ മുഹമ്മദ് റഫിയുദ്ദീൻ, ശിവകുമാർ, അശോകൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story