Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഴ്സിങ് സമരത്തിൽ...

നഴ്സിങ് സമരത്തിൽ സ്വകാര്യആശുപത്രികളുടെ ചികിത്സ നിഷേധം;

text_fields
bookmark_border
നഴ്സിങ് സമരത്തി​െൻറ പേരില്‍ ചികിത്സ നിഷേധിച്ചു; വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു തൃശൂർ: നഴ്സിങ് സമരത്തി​െൻറ പേരില്‍ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിച്ച വാണിജ്യനികുതി വകുപ്പിെല ഉദ്യോഗസ്ഥൻ മരിച്ചു. പൊന്നാനിയിലെ പരേതനായ കളത്തിൽപറമ്പിൽ അപ്പുക്കുട്ട​െൻറ മകനും പൊന്നാനി സെയിൽസ് ടാക്‌സ് ഓഫിസിലെ ഉദ്യോഗസ്ഥനുമായ കെ.പി. വിജയരാഘവനാണ് (54) ഞായറാഴ്ച വൈകീട്ട് മരിച്ചത്. ഈ മാസം ഒമ്പതിന് വൈകീട്ടാണ് പൊന്നാനിയിൽ കടയിൽ പോയി വരുന്നതിനിടെ ബൈക്കിൽ ഒാേട്ടായിടിച്ച് വിജയരാഘവനും മകൻ വിഘ്നേഷിനും (12) പരിക്കേറ്റത്. ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂർക്കഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലക്ഷത്തോളം രൂപ രണ്ട് ദിവസത്തിനുള്ളിൽ ചികിത്സ ഇനത്തിൽ ചെലവ് വന്നു. പിന്നീട് നഴ്സുമാരുടെ സമരം നടക്കുെന്നന്ന് പറഞ്ഞ് 14ന് ഇരുവരെയും നിർബന്ധിച്ച് പറഞ്ഞുവിട്ടെത്ര. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പിറ്റേ ദിവസം ഈ ആശുപത്രിയിലടക്കം തൃശൂരിലെ അഞ്ച് ആശുപത്രികളിൽ എത്തിച്ചെങ്കിലും ആരും ചികിത്സിക്കാൻ തയാറായില്ല. നഴ്സിങ് സമരമാണ് കാരണമായി പറഞ്ഞതത്രേ. തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയരാഘവൻ ഞായറാഴ്ച വൈകീട്ടോടെ മരിച്ചു. ഐ.എസ്.എസ് സ്കൂളിലെ അധ്യാപികയായ വിജിയാണ് വിജയരാഘവ​െൻറ ഭാര്യ. വിഘ്നേഷിനെ കൂടാതെ വിജയ് ഇന്ദ്രദേവും മകനാണ്. എന്നാൽ ഈ ദിവസങ്ങളിൽ സമരം നടത്തിയില്ലെന്നും മാനേജ്മ​െൻറുകളുടേത് സമ്മർദതന്ത്രമാണെന്നും നഴ്സുമാരുടെ സംഘടനയായ യു.എൻ.എ പ്രസിഡൻറ് ജാസ്മിൻഷാ പറഞ്ഞു. ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളത്തിൽവീണ പെൺകുട്ടിയെ മരണക്കയത്തിൽനിന്ന് രക്ഷിച്ചതിന് പതിനാലാമത്തെ വയസ്സിൽ വിജയരാഘവൻ ഇന്ത്യൻ പ്രസിഡൻറി​െൻറ ധീരതക്കുള്ള ജീവൻ രക്ഷാപതക്കിന് അർഹനായിട്ടുണ്ട്. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: വിജയലത (ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക). വിജയ് ഇന്ദ്രദേവ് എന്ന മകൻ കൂടിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story