Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:16 AM GMT Updated On
date_range 18 July 2017 8:16 AM GMTചേരിയം മലയിലെ ഒരു ആദിവാസി കുടുംബത്തിനുകൂടി വീട് നിർമാണം തുടങ്ങി
text_fieldsbookmark_border
ചേരിയം മലയിലെ ഒരു ആദിവാസി കുടുംബത്തിനുകൂടി വീട് നിർമാണം തുടങ്ങി മങ്കട: ചേരിയം മലയിലെ ഒരു ആദിവാസി കുടുംബത്തിനുകൂടി പട്ടികവർഗ വികസന വകുപ്പിെൻറ വീട് നിർമാണം തുടങ്ങി. ചേരിയം മലയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് ലക്ഷം വീട് കോളനിയിലേക്ക് താമസം മാറ്റിയ വേലായുധെൻറ കുടുംബത്തിനാണ് പുതിയ വീടൊരുങ്ങുന്നത്. കൂട്ടിൽ ലക്ഷം വീട് കോളനിയിൽ പത്തു വർഷം മുമ്പ് മങ്കട ഗ്രാമപഞ്ചായത്തിെൻറ ഫണ്ടും സോളിഡാരിറ്റി യുവജന സംഘടനയുടെ അധ്വാനവും ഉപയോഗിച്ച് നിർമിച്ചിരുന്ന ചെറിയ വീട്ടിലായിരുന്നു ഇത്രയും കാലം വേലായുധെൻറ കുടുംബം അന്തിയുറങ്ങിയിരുന്നത്. ഈ വീടിെൻറ മേൽക്കൂരയും മരങ്ങളും കേടായി കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് ചോർന്നൊലിക്കാൻ തുടങ്ങിയിരുന്നു. ഇത് ശരിയാക്കൻ വീടിനു മുകളിൽ കയറിയ വേലായുധൻ വീണ് പരിക്കേറ്റ വിവരം മാധ്യമം വാർത്ത നൽകിയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തിെൻറ വീട് ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. വീട് വാസയോഗ്യമല്ലാതായതിനെ തുടർന്ന് കഴിഞ്ഞ വർഷം വേലായുധനും കുടുംബവും വെട്ടിലാലയിലുള്ള മകെൻറ വീട്ടിലാണ് താമസിക്കുന്നത്. അതിനിടയിലാണ് പട്ടിക വർഗ വകുപ്പിെൻറ ശ്രദ്ധയിൽ ഇക്കാര്യം വരുന്നതും വീട് നിർമാണം ഏറ്റെടുക്കുന്നതും. ചേരിയം മലയിലെ മൊത്തം ഏഴ് ആദിവാസി കുടുംബങ്ങളിൽ കുമാരഗിരി എസ്റ്റേറ്റിലെ കള്ളിക്കൽ പാറമടയിലും മറ്റുമായി താമസിച്ചിരുന്ന കുടുംബങ്ങൾക്ക് 2015ൽ പട്ടികവർഗ വകുപ്പ് ആറ് വീടുകൾ നിർമിച്ചു നൽകിയിരുന്നു. ഇതിനുള്ള സ്ഥലം കുമാരഗിരി എസ്റ്റേറ്റ് വിട്ടുനൽകിയെങ്കിലും അന്ന് വേലായുധന് വീട് അനുവദിച്ച് കിട്ടിയിരുന്നില്ല. നിലവിലുണ്ടായിരുന്ന വീട് തകർന്ന സാഹചര്യത്തിലാണ് ഇയാൾക്ക് പുതിയ വീട് അനുവദിച്ചത്. ചിത്രം: Mankada Adivasi veed: കൂട്ടിൽ ലക്ഷം വീട് കോളനിയിൽ വേലായുധെൻറ കുടുംബത്തിന് നിർമിക്കുന്ന വീടിെൻറ തറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story