Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:15 AM GMT Updated On
date_range 18 July 2017 8:15 AM GMTകരിമ്പൻതൊടി പട്ടികവർഗ കോളനിയിലെ വിദ്യാർഥികളുടെ പഠനം കെ.എസ്.ടി.എ ഏറ്റെടുത്തു
text_fieldsbookmark_border
വണ്ടൂർ: പഞ്ചായത്തിലെ വടക്കുംപാടം കരിമ്പൻതൊടി പട്ടികവർഗ കോളനിയിൽ പഠനം മുടങ്ങിയ വിദ്യാർഥികളുടെ പഠനം കെ.എസ്.ടി.എ ജില്ല കമ്മിറ്റി ഏറ്റെടുക്കും. ആദിവാസി കോളനിയിലെ ചില വിദ്യാർഥികളുടെ പഠനം മുടങ്ങിയത് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, കെ.എസ്.ടി.എ ഭാരവാഹികൾ കോളനി സന്ദർശിച്ചു. കോളനിയിലെ നാല് വിദ്യാർഥികളെ കുറച്ചകലെയുള്ള എയ്ഡഡ് സ്കൂളിലാണ് അയച്ചിരുന്നത്. സ്കൂൾ അധികൃതർ കുട്ടികൾക്ക് ഓട്ടോറിക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് ഉപയോഗപ്പെടുത്തി കുട്ടികൾ സ്ഥിരമായി സ്കൂളിൽ പോയിരുന്നു. എന്നാൽ, ഒരുമാസമായി കുട്ടികളെ കൊണ്ടുപോവാൻ ഓട്ടോറിക്ഷ വരാതായതോടെയാണ് ഇവരുടെ പഠനം മുടങ്ങിയത്. കുട്ടികൾക്ക് യാത്രാസൗകര്യം, പഠനോപകരണ വിതരണം, ട്യൂഷൻ എന്നിവയാണ് കെ.എസ്.ടി.എ നടപ്പാക്കുക. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ബദറുന്നിസ, ജില്ല പ്രസിഡൻറ് കെ.കെ. ഗീത, സംസ്ഥാന കമ്മിറ്റി അംഗം പ്രേമൻ പരുത്തികാട്, ജില്ല എക്സിക്യൂട്ടിവ് അംഗം എം. മണി, ഉപജില്ല സെക്രട്ടറി കെ. പ്രഹ്ലാദൻ, ഷൈജി ടി. മാത്യു, പി.എസ്. മുരളീധരൻ, എം. വിനോദ് എന്നിവരാണ് കോളനി സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story