Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലസ്വൺ: 18,345 പേർ...

പ്ലസ്വൺ: 18,345 പേർ പുറത്ത്

text_fields
bookmark_border
മലപ്പുറം: ജില്ലയിൽ പ്ലസ്വൺ സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിച്ച 18,345 കുട്ടികൾക്ക് സീറ്റില്ല. സപ്ലിമെൻററിയിൽ അപേക്ഷ നൽകിയ 23,204 വിദ്യാർഥികളിൽ 4859 പേർക്ക് മാത്രമാണ് സീറ്റുറപ്പായത്. രണ്ട് മുഖ്യ അേലാട്ട്മെൻറുകൾക്കുശേഷം ജില്ലയിൽ ശേഷിച്ച സീറ്റുകളിലേക്കാണ് സപ്ലിെമൻററി അലോട്ട്മെൻറ് നടന്നത്. പ്ലസ്വൺ സീറ്റു ക്ഷാമം രൂക്ഷമായ ജില്ലയിലാണ് ഏറ്റവുമധികം പേർ സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിച്ചത്. മുഖ്യഅലോട്ട്മെൻറിൽ സീറ്റ് കിട്ടാതായതോടെ വലിയൊരു വിഭാഗം അൺ എയ്ഡഡിലും മറ്റും പ്രവേശനം നേടിയിരുന്നു. ഇത് കഴിഞ്ഞുള്ളവരാണ് സപ്ലിമെൻററിക്ക് അപേക്ഷിച്ചത്. സയൻസിൽ 1731ഉം ഹ്യുമാനിറ്റീസിൽ 1781ഉം കോമേഴ്സിൽ 1300ഉം ഒഴിവുകളാണുണ്ടായിരുന്നത്. ഏകജാലകത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവരേയും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവരേയും ഉൾപ്പെടുത്തിയാണ് സപ്ലിമെൻററി പട്ടിക പ്രസിദ്ധീകരിച്ചത്. സംവരണ സീറ്റിലെ ഒഴിവുകൾ ജില്ലതലത്തിലാണ് പരിഗണിച്ചത്. അലോട്ട്മെൻറ് ലഭിച്ചവർ അഡ്മിഷൻ വെബ്സൈറ്റിലെ സപ്ലിമെൻററി റിസൾട്ട്സ് എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മെൻറ് സപ്ലിമെൻററി പട്ടികയുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ ഹാജരാവണം. 17ന് രാവിലെ പത്തു മുതൽ 18ന് വൈകീട്ട് അഞ്ചുവരെയാണ് സ്ഥിരപ്രവേശനം നേടാനുള്ള സമയം. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനുള്ള ഒഴിവും വിശദാംശങ്ങളും 20ന് വെബ്സൈറ്റിൽ ലഭിക്കും. ഇത്രയും വിദ്യാർഥികൾ പുറത്തായിട്ടും ഗൗരവമായി കാണാൻ വിദ്യാഭ്യാസ അധികൃതരോ സർക്കാരോ തയ്യാറായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story