Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:05 PM GMT Updated On
date_range 15 July 2017 12:05 PM GMTകേരളത്തോട് ചിറ്റമ്മ നയം വ്യക്തമാക്കി റെയിൽവേ; പോത്തന്നൂർ^പൊള്ളാച്ചി പാതയിൽ സർവിസ് ഇന്ന് മുതൽ
text_fieldsbookmark_border
കേരളത്തോട് ചിറ്റമ്മ നയം വ്യക്തമാക്കി റെയിൽവേ; പോത്തന്നൂർ-പൊള്ളാച്ചി പാതയിൽ സർവിസ് ഇന്ന് മുതൽ പാലക്കാട്: കേരളത്തോട് ചിറ്റമ്മ നയം വ്യക്തമാക്കി റെയിൽവേ. ഈയടുത്ത് ബ്രോഡ്ഗേജാക്കി ഉയർത്തിയ പാലക്കാട്-പൊള്ളാച്ചിപാതയിലെ ഒരു ട്രെയിനൊഴികെ ബാക്കിയെല്ലാം നിർത്തലാക്കിയപ്പോൾ ഈയടുത്ത് ബ്രോഡ്ഗേജാക്കി മാറ്റിയ പോത്തന്നൂർ-പൊള്ളാച്ചി റൂട്ടിൽ ട്രെയിൻ സർവിസ് ശനിയാഴ്ച തുടങ്ങും. റൂട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഓരോ സർവിസാണ് റെയിൽവേ നടത്തുന്നത്. പിന്നീട് കൂടുതൽ ട്രെയിനുകൾ ഓടിക്കുമെന്നും റെയിൽ അറിയിച്ചു. കോയമ്പത്തൂർ മുതൽ പൊള്ളാച്ചി വരെ രണ്ട് സ്പെഷൽ പാസഞ്ചർ ട്രെയിനുകളാണ് സർവിസ് നടത്തുക. ഉച്ചക്ക് 1.35ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 2.45ന് പൊള്ളാച്ചിയിലെത്തും. തിരിച്ച് 3.05ന് പുറപ്പെട്ട് 4.15ന് കോയമ്പത്തൂരിലെത്തും. നിർമാണം പൂർത്തിയാക്കിയ പാത കഴിഞ്ഞ ആഴ്ച റെയിൽവേ മന്ത്രി സന്ദർശിച്ചിരുന്നു. അതിനുശേഷമാണ് സർവിസ് നടത്താൻ അനുമതി നൽകിയത്. എന്നാൽ, ഏറെ കൊട്ടിഘോഷിച്ച് 400 കോടിയിലേറെ മുതൽ മുടക്കിൽ ബ്രോഡ്ഗേജാക്കി മാറ്റിയ പാലക്കാട്-പൊള്ളാച്ചി പാതയിൽ സർവിസ് നടത്തി മാസങ്ങൾക്ക് ശേഷം -അങ്ങോട്ടും ഇങ്ങോട്ടുമായി ആറു സർവിസുകൾ നിർത്തി. ബ്രോഡ്ഗേജാക്കി മാറ്റി ഒരുവർഷത്തിന് ശേഷമാണ് ഈ പാതയിൽ റെയിൽവേ ട്രെയിൻ അനുവദിച്ചത്. എന്നാൽ, പോത്തന്നൂർ-പൊള്ളാച്ചി പാതയിൽ നിർമാണം പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ സർവിസ് അനുവദിച്ചു. എറണാകുളത്തുനിന്ന് രാമേശ്വരത്തേക്ക് പൊള്ളാച്ചി വഴി സർവിസ് നടത്തിയ സ്പെഷൽ ട്രെയിനും നിർത്തലാക്കി. നിലവിൽ പാലക്കാട്-തിരുച്ചെന്ദൂർ സർവിസ് മാത്രമാണ് ഉള്ളത്. നഷ്ടക്കണക്ക് പറഞ്ഞാണ് ആയിരങ്ങൾ ആശ്രയിക്കുന്ന സർവിസുകൾ റെയിൽവേ നിർത്തലാക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നെങ്കിലും റെയിൽവേ പുനരാലോചനക്ക് തയാറായില്ല. അശാസ്ത്രീയ സമയക്രമമാണ് പാലക്കാട്-പൊള്ളാച്ചി പാതയിൽ യാത്രക്കാർ കുറയാനെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടെങ്കിലും സമയക്രമം മാറ്റി പരീക്ഷണം നടത്താൻ പോലും റെയിൽവേ തയാറായില്ല. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story