Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 11:59 AM GMT Updated On
date_range 15 July 2017 11:59 AM GMTവാഹനമില്ല; വടക്കുമ്പാടം ആദിവാസി കോളനിയിലെ കുട്ടികളുടെ പഠനം മുടങ്ങി
text_fieldsbookmark_border
വണ്ടൂര്‍: വടക്കുമ്പാടം ആദിവാസി ഗിരിജന്‍ കോളനിയിലെ എട്ട് വയസ്സുകാരനായ അനന്തുവിന് അധ്യാപകനാകാനാണ് ആഗ്രഹം. കുറച്ചു ദിവസം മാത്രമേ സ്‌കൂളില്‍ പോയിട്ടുള്ളൂവെങ്കിലും അന്ന്്് ചൊല്ലിപ്പഠിപ്പിച്ച പാഠങ്ങളും പദ്യങ്ങളുമെല്ലാം അവന് ഇപ്പോഴും മനഃപാഠമാണ്. പ്രത്യേക താളത്തിലും ഈണത്തിലും അറിവിന്‍ വെളിച്ചത്തിലേക്ക് തന്നെ കൈപിടിച്ച ടീച്ചറെ പോലെ വലുതാകുമ്പോള്‍ താനും പഠിപ്പിക്കുന്നയാളാവുമെന്നാണ് കോളനിക്കാരോട് അനന്തുവിെൻറ വീരവാദം. എന്നാല്‍ അക്ഷരവഴിയില്‍ മുന്നേറാനുള്ള ഈ കുരുന്നിെൻറ ആഗ്രഹങ്ങള്‍ ഇപ്പോള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. കോളനിയില്‍ നിന്ന് സ്‌കൂളിലെത്താനുള്ള ബുദ്ധിമുട്ടാണ് പഠനം പാതിവഴിയില്‍ നിലക്കാന്‍ കാരണം. ഇത്തരത്തില്‍ സ്‌കൂള്‍പഠനം അന്യമായ പന്ത്രണ്ട് കുട്ടികള്‍ കോളനിയിലുണ്ട്. നേരത്തെ രക്ഷിതാക്കളില്‍ ചിലര്‍ ഓട്ടോറിക്ഷക്ക് പണം നൽകിയാണ് കോളനിയിലെ വിദ്യാര്‍ഥികളെ നിലമ്പൂരിലെ വിവിധ സ്‌കൂളുകളിലെത്തിച്ചിരുന്നത്. എന്നാല്‍ ഈ അധ്യയന വര്‍ഷം മുതല്‍ സാമ്പത്തിക പ്രതിസന്ധി മൂലം രക്ഷിതാക്കള്‍ക്ക് ഓട്ടോക്ക് പണം നൽകാൻ കഴിയാതായതോടെ ഓട്ടോ നിര്‍ത്തുകയായിരുന്നു. അതോടെ ഇവരുടെ പഠനവും മുടങ്ങി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള വഴി കണ്ടെത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്തധികൃതരുള്‍പെടെ നിരവധി പേര്‍ക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അനന്തുവുൾപ്പെടെ കോളനിയിലെ വിദ്യാര്‍ഥികള്‍ ഇപ്പോഴും രാവിലെ യൂനിഫോമും ബാഗുമെല്ലാം ധരിച്ച് സ്‌കൂളില്‍ പോകാന്‍ തയാറായി നില്‍ക്കുമെങ്കിലും അധികൃതരുടെ അനാസ്ഥ ഇവര്‍ക്ക് അറിവിെൻറ വെളിച്ചം നിഷേധിക്കുകയാണ്. ഒരു ദിവസം ഓട്ടോക്ക് അങ്ങോട്ടുമിങ്ങോട്ടുമായി 160 രൂപ ചെലവ് വരുമെന്നും പണിയില്ലാത്തതിനാൽ നിത്യചെലവിനു പോലും പണമില്ലാത്ത അവസ്ഥയില്‍ കുട്ടികളുെട ഓട്ടോ ചാര്‍ജ് തങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും രക്ഷിതാക്കളിൽ ഒരാളായ മുരളി പറഞ്ഞു. ആദിവാസി ക്ഷേമത്തിനായി ഐ.ടി.ഡി.പി ഉൽപ്പെടെയുള്ള സംവിധാനങ്ങളും ഇവരുടെ കുട്ടികളുടെ പഠനത്തിനായി സ്വന്തമായ റസിഡന്‍സ് സ്‌കൂളുകളുമുള്ള നിലമ്പൂരിെൻറ വിളിപ്പാടകലെയാണ് ഇവർ. ആദിവാസി പണിയ വിഭാഗത്തിൽ പെട്ട ഒമ്പത് കുടുംബങ്ങളാണ് കോളനിയിലുള്ളത്. 2010ൽ നിർമിച്ച വീടുകളും ദ്രവിച്ച അവസ്ഥയിലാണ്. എന്നാൽ വാഹനമടക്കം എല്ലാ സൗകര്യങ്ങളും ചെയ്തിട്ടും കുട്ടികൾ സ്കൂളിൽ പോകാൻ തയാറല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്നും കുട്ടികളുടെ ഉന്നമനത്തിന് രക്ഷിതാക്കൾ പിന്തുണ നൽകുന്നില്ലെന്നും മറിച്ചുള്ള ആക്ഷേപങ്ങൾ ശരിയല്ലെന്നും വാർഡ് അംഗം ഷീല 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story