Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:09 AM GMT Updated On
date_range 31 Aug 2017 8:09 AM GMTശാപമോക്ഷമില്ലാതെ മണ്ണാര്‍മല-^പീടികപ്പടി റോഡ്
text_fieldsbookmark_border
ശാപമോക്ഷമില്ലാതെ മണ്ണാര്‍മല--പീടികപ്പടി റോഡ് പട്ടിക്കാട്: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന മണ്ണാര്‍മല ജങ്ഷൻ--പീടികപ്പടി റോഡില്‍ നാട്ടുകാര്‍ക്ക് ദുരിതയാത്ര. പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ച് പ്രവൃത്തി തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങളായി. രണ്ട് കിലോമീറ്റർ റോഡ് തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രവൃത്തി നടത്തുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതോടെയാണ് യാത്രദുരിതം ഇരട്ടിയായത്. ലോക്സഭ ഉപതെരഞ്ഞെടുപ്പ് സമയത്താണ് പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചത്. വീതി കൂട്ടുന്നതിെൻറ ഭാഗമായി റോഡരികിലെ മണ്ണ് നീക്കി ക്വാറി വേസ്റ്റ് നിക്ഷേപിക്കുന്ന പ്രവൃത്തിയാണ് നടന്നത്. മണ്ണാര്‍മല ജങ്ഷന്‍ മുതല്‍ ആലുങ്ങല്‍ ജങ്ഷന്‍ വരെ റോഡിലെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്ത് ക്വാറിവേസ്റ്റ് നിക്ഷേപിച്ചിരുന്നു. മഴ പെയ്തതോടെ കുഴികള്‍ രൂപപ്പെട്ട് വാഹനയാത്ര കൂടുതല്‍ ദുരിതമായിരിക്കുകയാണ്. വെള്ളം കെട്ടിനിൽക്കുന്ന കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. വിദ്യാര്‍ഥികളടക്കം കാല്‍നടയാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. ബസ് സര്‍വിസ് അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ദിനേന സഞ്ചരിക്കുന്ന പാതയാണിത്. റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഓട്ടോ-ടാക്സി തൊഴിലാളികളും ബസ് ജീവനക്കാരും മുമ്പ് സമരം നടത്തിയിരുന്നു. ഏറെ കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 68 ലക്ഷം വകയിരുത്തിയത്. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി ആറുമാസം മുമ്പ് പ്രവൃത്തി ഉദ്ഘാടനവും നടത്തിയിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രാദേശിക നേതൃത്വം പരാതി നല്‍കിയതോടെ കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ േബ്ലാക്ക് അസി. എക്സിക്യൂട്ടിവ് ഓഫിസര്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. എന്നാൽ തുടര്‍ നടപടികളുണ്ടായില്ല. പച്ചീരി, ഇൗസ്റ്റ് മണ്ണാർമല, പീടികപ്പടി, കുറുപ്പത്ത് കര, മണ്ണാർമല പള്ളിപ്പടി, ആലുങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെ 1500ഓളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. പടംg/wed/mannarmala road തകർന്നുകിടക്കുന്ന മണ്ണാർമല പീടികപ്പടി ജങ്ഷൻ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story