Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:07 AM GMT Updated On
date_range 29 Aug 2017 8:07 AM GMTഓണവിശേഷം ബഹുകേമം
text_fieldsbookmark_border
നിലമ്പൂർ: മാവേലിമന്നനെ വരവേൽക്കാൻ നാട് ഒരുങ്ങി കഴിഞ്ഞു. വിദ‍്യാലയങ്ങൾ, ക്ലബ്ബുബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നാടെങ്ങും ആഘോഷങ്ങൾ തിമിർക്കുകയാണ്. ഓണക്കിറ്റുകളും ഓണപുടവകളും നൽകി വിവിധ സംഘടനകൾ രംഗത്തുണ്ട്. നിലമ്പൂർ നഗരസഭയുടെ പകൽ വീടിെൻറയും സാമൂഹികസുരക്ഷ മിഷൻ വയോമിത്രം പദ്ധതിയുടെയും ഭാഗമായി നിലമ്പൂരിൽ മുതിർന്നവർക്കായി ഓണാഘോഷം നടത്തി. ഗവ. മോഡൽ സ്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൻ ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം, തിരുവാതിരകളി, കസേര കളി, നാടൻപാട്ട്, മാജിക് ഷോ തുടങ്ങിയവ നടത്തി. പാലോളി മെഹബൂബ് അധ‍്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം നിലമ്പൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണവും യൂനിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും നൽകി. മണലൊടി ഗുരുമന്ദിരത്തില്‍ നടന്ന പരിപാടി എസ്.എൻ.ഡി.പി നിലമ്പൂര്‍ യൂനിയന്‍ പ്രസിഡൻറ് വി.പി. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. അരി വിതരണം ഡോ. സി.എം. ഗോപിനാഥ് നിര്‍വഹിച്ചു. ശാഖ സെക്രട്ടറി ചന്ദ്രബാബു അധ‍്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ അനു മൊടപൊയ്ക മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡൻറ് ബാബുരാജ് സ്വാഗതവും വൈസ് പ്രസിഡൻറ് സി.എസ്. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. മഹിള സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ നടന്ന ഓണാഘോഷം റിട്ട. എസ്.ഐ പി. സദാശിവൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ മഹിള സമഖ്യയുടെ കീഴിൽ പഠനം നടത്തുന്ന വിദ്യാർഥികളുടെ തിരുവാതിര കളി, നാടൻപാട്ട് എന്നിവയടക്കമുള്ള കലാപരിപാടികളും നടന്നു. മഹിള സമഖ്യ ജില്ല പ്രോഗ്രാം ഓഫിസർ റജീന, കേബിൽ രവി, സൈനബ, ഉഷ സദാശിവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story