Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 8:09 AM GMT Updated On
date_range 26 Aug 2017 8:09 AM GMTഉത്തരവുകൾ നിയമമാക്കാത്തത് മലയാള ഭാഷക്ക് ദോഷമായി ^ദേശീയ സെമിനാർ
text_fieldsbookmark_border
ഉത്തരവുകൾ നിയമമാക്കാത്തത് മലയാള ഭാഷക്ക് ദോഷമായി -ദേശീയ സെമിനാർ തിരുനാവായ: മലയാള ഭാഷക്കായി നാലായിരത്തോളം ഉത്തരവുകൾ ഇറങ്ങിയെങ്കിലും അത് നിയമമാക്കാത്തതും ഭാഷ രാഷ്ട്രീയക്കാരുടെ കൈയിലെ ആയുധമായി മാറിയതും വളർച്ചക്കും വ്യാപനത്തിനും ദോഷമായെന്ന് കേരള സാഹിത്യ അക്കാദമി തിരുനാവായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിലെ മലയാള വിഭാഗത്തിെൻറ സഹകരണത്തോടെ 'ഭാഷ എഴുത്ത് വികസനം' വിഷയത്തിൽ നടത്തിയ ദേശീയ സെമിനാറിെൻറ സമാപന ദിവസം നടന്ന ചർച്ചകൾ അഭിപ്രായപ്പെട്ടു. മലയാളവും ഇതര ദക്ഷിണേന്ത്യൻ ഭാഷകളും വിഷയത്തിൽ നടന്ന ചർച്ചയിൽ ആർ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ. മുരളീധര, ഡോ. പി.എം. ഗിരീഷ്, ആർ. ശിവകുമാർ, പി. അജിത എന്നിവർ വിഷയം അവതരിപ്പിച്ചു. കെ.വി. മനു സ്വാഗതവും കെ.സി. സിന്ധു നന്ദിയും പറഞ്ഞു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനെൻറ അധ്യക്ഷതയിൽ നടന്ന 'മാതൃഭാഷയും കേരള വികസനവും' ചർച്ചയിൽ കേരള വികസന മാതൃക ആസൂത്രണ ബോർഡംഗം ഡോ. കെ. രവി രാമനും 'വികസനവും സംസ്കാരവും' ഡോ. കെ.എൻ. ഗണേശും 'ഭാഷയും വികസനവും' കെ.കെ. സുബൈറും അവതരിപ്പിച്ചു. ഡോ. പി. പവിത്രൻ സ്വാഗതവും ഡി. ശ്രീശാന്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story