Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 8:09 AM GMT Updated On
date_range 26 Aug 2017 8:09 AM GMTഎം.ഇ.എസ് കോളജ് അപവാദപ്രചാരണം അപലപനീയം ^സ്പീക്കർ
text_fieldsbookmark_border
എം.ഇ.എസ് കോളജ് അപവാദപ്രചാരണം അപലപനീയം -സ്പീക്കർ പൊന്നാനി: പൂട്ടിക്കിടക്കുന്ന പൊന്നാനി എം.ഇ.എസ് കോളജ് വിഷയത്തിൽ നടക്കുന്ന അപവാദപ്രചാരണങ്ങൾ അപലപനീയവും അസംബന്ധവുമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ പ്രത്യേകം വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് സ്റ്റാഫ് കൗൺസിലിെൻറതായി ചില പത്രങ്ങളിൽ വന്ന ആക്ഷേപങ്ങൾ അവിശ്വസനീയമാണ്. പ്രശ്‌നങ്ങളെ എത്ര അപക്വവും ഏകപക്ഷീയവുമായി കൈകാര്യം ചെയ്യുന്നു എന്നതിെൻറ ഉത്തമ ഉദാഹരണമാണിത്. കോളജിലെ തെരഞ്ഞെടുപ്പിലോ അതിനെത്തുടർന്നുണ്ടായ ആശയകുഴപ്പങ്ങളിലോ വിദ്യാർഥി പ്രക്ഷോഭങ്ങളിലോ ഒന്നും നേരിട്ട് വിദൂരബന്ധം പോലുമില്ലാത്ത ഭരണഘടന സ്ഥാപനത്തെ പ്രാദേശിക രാഷ്്ട്രീയ തർക്കങ്ങളിലേക്ക് ബന്ധപ്പെടുത്താനുള്ള ശ്രമം ലജ്ജാകരമാണ്. പ്രതിഷേധത്തിെൻറ പേരിൽ അക്രമാസക്തമായ രീതികൾ വിദ്യാർഥികളിൽ നിന്നുണ്ടായത് മര്യാദകേടാണ്. ഇതിന് തിരുത്തൽ നടപടികൾ നിർബന്ധവുമാണ്. എന്നാൽ അതോടൊപ്പം എം.ഇ.എസ് കോളജ് വിദ്യാർഥികളുടെ നാമനിർദേശപത്രിക തള്ളിക്കളഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. സൂക്ഷ്മപരിശോധനയില്ലാതെ പത്രിക തള്ളാനിടയായ സംഭവം സ്റ്റാഫ് കൗൺസിലും മാനേജ്മെൻറും പരിശോധിക്കേണ്ടതായിരുന്നു. അതിന് മുതിരാതെ വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി സമാധാനം സ്ഥാപിക്കുമെന്ന് പറയുന്നത് അറിവില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ അപക്വമായി പെരുമാറിയാൽ അതിനേക്കാൾ അപക്വമായി വാശിയോടെയും അധ്യാപകർ പെരുമാറുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽരഹിതവേതനം വട്ടംകുളം: ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം ആഗസ്റ്റ് 29, 30 പഞ്ചായത്ത് ഓഫിസിൽ 10 മുതൽ മൂന്ന് വരെ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story