Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:57 AM GMT Updated On
date_range 10 Aug 2017 8:57 AM GMTഡോക്ടറില്ല; അൾട്രാ സൗണ്ട് സ്ക്കാനിങ്ങിന് നിയന്ത്രണം
text_fieldsbookmark_border
ആലത്തൂർ: ഡോക്ടറില്ലാതായതോടെ ആലത്തൂർ താലൂക്കാശുപത്രിയിൽ അൾട്രാ സൗണ്ട് സ്ക്കാനിങ്ങിന് നിയന്ത്രണം. ഈ മാസം ഒന്നുമുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്കും അത്യാഹിത വിഭാഗത്തിൽ എത്തിയവർക്കും മാത്രമാണ് സ്കാനിങ് നടത്തുന്നത്. മുമ്പ് തിങ്കൾ, ബുധൻ, വെള്ളി ദിനങ്ങളിൽ നേരത്തേ ബുക്ക് ചെയ്ത ആർക്കും സ്കാനിങ്ങിന് സൗകര്യമുണ്ടായിരുന്നു. എന്നാൽ, ഇവിടെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർക്ക് മറ്റൊരാശുപത്രിയിൽ സ്ഥിരം നിയമനം ലഭിച്ചതോടെയാണ് സ്കാനിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ലക്ഷങ്ങൾ െചലവിട്ട് വാങ്ങിയ എൻഡോസ്കോപ്പി ഉപകരണവും ഡോക്ടറില്ലെന്ന് പറഞ്ഞ് വർഷങ്ങളായി മുടങ്ങികിടക്കുകയാണ്. പാവപ്പെട്ട രോഗികൾക്ക് ലഭിച്ചിരുന്ന സേവനമാണ് അധികൃതരുടെ പിടിപ്പ് കേട് മൂലം നഷ്ടമാകുന്നത്. മുമ്പുണ്ടായിരുന്ന ഒരു ഡോക്റുടെ താൽപര്യപ്രകാരമാണ് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എൻഡോസ്കോപ്പി യന്ത്രം വാങ്ങിയത്. യന്ത്രം എത്തിയപ്പോഴേക്കും ആ ഡോക്ടർ സർക്കാർ സേവനംതന്നെ അവസാനിപ്പിച്ച് പോയി. ഇതോടെ ലക്ഷങ്ങൾ െചലവിട്ട് വാങ്ങിയ എൻഡോസ്കോപ്പി യന്ത്രം പൊടിപിടിച്ച് കിടക്കുകയാണ്. മെഷീൻ പ്രവർത്തിപ്പിക്കാൻ യോഗ്യരായ ആരുമില്ലെന്ന കാരണം പറഞ്ഞാണ് മുടങ്ങികിടക്കുന്നത്. അൾട്രാ സൗണ്ട് സ്കാനിങ്ങിനുള്ള സ്ഥിരം ഡോക്ടറെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. സ്കാനിങ്ങിന് വന്നിരുന്ന ഡോക്ടർ ഒന്നിടവിട്ട് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ വരുന്നുണ്ടെങ്കിലും ഈ സേവനം എത്രകാലം തുടരുമെന്ന കാര്യത്തിൽ അധികൃതർക്കും നിശ്ചയമില്ല. എൻഡോസ്കോപ്പി മെഷീെൻറ ഗതിതന്നെ അൾട്രാ സൗണ്ട് സ്കാനിങ്ങിനും വരുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story