Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:50 AM GMT Updated On
date_range 10 Aug 2017 8:50 AM GMTപ്ലസ് വൺ സീറ്റ് വർധന; പന്ത് സ്കൂളുകളുടെ കോർട്ടിൽ
text_fieldsbookmark_border
മലപ്പുറം: പത്തു ശതമാനം സീറ്റ് വർധിപ്പിച്ച് സർക്കാർ ഉത്തരവ് വന്നതോടെ പ്ലസ്വൺ സീറ്റ് കിട്ടാതെ പുറത്തിരിക്കുന്ന വിദ്യാർഥികളുടെ പ്രതീക്ഷയേറി. അടിസ്ഥാന സൗകര്യമുള്ള സർക്കാർ/എയ്്ഡഡ് സ്കൂളുകളിലാണ് സീറ്റ് വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. ഏകജാലക രീതിയിൽ തന്നെയായിരിക്കും ഇൗ സീറ്റുകളിലേക്കുള്ള പ്രവേശനം. പത്തു ശതമാനം സീറ്റു വർധനയിലൂടെ ജില്ലയിൽ 4350 സീറ്റുകൾ മാത്രമാണ് കൂടുക. ജില്ലയിൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി ആകെ 870 ബാച്ചുകളാണുള്ളത്. സർക്കാർ സ്കൂളിൽ 435ഉം എയ്ഡഡിൽ 435ഉം ബാച്ചുകളാണുള്ളത്. ഒാേരാ ബാച്ചിലും അഞ്ച് വീതം കുട്ടികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ നിർദേശം. അപേക്ഷിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് സീറ്റ് വർധന അനുവദിക്കുക. സൗകര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷമായിരിക്കും തീരുമാനം. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽമാർക്ക് രേഖമൂലം നിർദേശം ലഭിക്കും. ജില്ലയിലെ ചില സ്കൂളുകളിൽ അടിസ്ഥാനസൗകര്യം കുറവാണ്. ഇത് കാണിച്ച് സീറ്റ് വർധനയിൽനിന്ന് ഒഴിഞ്ഞുമാറാൻ ചില സ്കൂൾ മാനേജ്മെൻറുകൾ ശ്രമിക്കുന്നുണ്ട്. സർക്കാർ സ്കൂളുകളിൽ പി.ടി.എയുടെ ഭാഗത്തുനിന്നും എതിർപ്പുണ്ട്. ഇത് ജില്ലയിൽ വർധിപ്പിച്ച സീറ്റുകളുടെ ആനുകൂല്യം കുട്ടികൾക്ക് ലഭിക്കാൻ തടസ്സമാകും. 20,000ഒാളം കുട്ടികൾ ഇതിനകം ഓപൺ സ്കൂളിൽ അഭയം തേടി. കാൽ ലക്ഷത്തോളം കുട്ടികളാണ് ജില്ലയിൽ സീറ്റ് കിട്ടാതെ പുറത്തിരിക്കുന്നത്. സംസ്ഥാനത്ത് ഒാപൺ സ്കൂളിൽ രജിസ്റ്റർ ചെയ്ത അര ലക്ഷം വിദ്യാർഥികളിൽ 40 ശതമാനം പേരും മലപ്പുറം ജില്ലയിൽ നിന്നാണ്. പ്ലസ്വൺ പ്രവേശന നടപടികൾ പൂർത്തിയാകുംമുേമ്പ ധിറുതി പിടിച്ച് ഒാപൺ സ്കൂൾ രജിസ്ട്രേഷൻ നടത്തിയത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story