Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:33 AM GMT Updated On
date_range 10 Aug 2017 8:33 AM GMTകേരളത്തിലെ ക്ഷേത്രങ്ങളുടെ സുരക്ഷ നടപ്പാക്കണം -^കുമ്മനം
text_fieldsbookmark_border
കേരളത്തിലെ ക്ഷേത്രങ്ങളുടെ സുരക്ഷ നടപ്പാക്കണം --കുമ്മനം പൂക്കോട്ടുംപാടം: കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തതിനു ശേഷം ദിനേന ക്ഷേത്രങ്ങളിൽ കവര്‍ച്ചയും കൈയേറ്റവും നടന്നുകൊണ്ടിരിക്കയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അക്രമം നടന്ന പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രഭൂമി അന്യാധീനപ്പെട്ടുകൊണ്ടിരിക്കയാണ്. അതിനാല്‍ ദേവസ്വം ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണം. ക്ഷേത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഭക്തജനങ്ങള്‍ ഉല്‍കണ്ഠാകുലരാണ്. ഈ അവസരത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. പഴയകാലത്തുണ്ടായിരുന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും കുറ്റാന്വേഷണ വിദഗ്ധരുമെല്ലാം ഉള്‍പ്പെട്ട അന്വേഷണ സംവിധാനമായ പ്രസ് സ്ക്വാഡ് പുനരുജ്ജീവിപ്പിച്ച് കേരളത്തിലെ ക്ഷേത്രങ്ങളുടെ സുരക്ഷ നടപ്പാക്കണമെന്ന് കുമ്മനം പറഞ്ഞു. വില്ല്വത്ത് ക്ഷേത്രത്തിനു പിന്നിലെ ദുരൂഹുത നിസ്സാരവത്കരിക്കാന്‍ സാധിക്കില്ലെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കുമ്മനം പറഞ്ഞു. നിലമ്പൂരില്‍ ഭരതന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കുമ്മനം പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം സന്ദര്‍ശിച്ചത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ശിവരാമന്‍, ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍, മണ്ഡലം പ്രസിഡൻറ് വിദ്യാധരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story