Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമർച്ചൻറ്​ നേവി...

മർച്ചൻറ്​ നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; പ്രതിക്കെതിരെ നിരവധി പരാതികൾ

text_fields
bookmark_border
ഷൊർണൂർ: മർച്ചൻറ് നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ പരാതികൾ പ്രവഹിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് വരെ 19 പരാതികൾ ലഭിച്ചതായി ഷൊർണൂർ എസ്.ഐ രാജഗോപാൽ പറഞ്ഞു. ഷിപ്പിങ് കമ്പനിയിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്ന ചളവറ കുന്നത്ത് ആബിദിനെ (23) കഴിഞ്ഞ ദിവസമാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച് ഷൊർണൂർ പൊലീസിന് ലഭിച്ച മൂന്ന് പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കെയാണ് പ്രതി പിടിയിലായത്. കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്, മഞ്ചേശ്വരം, തൃശൂർ ഈസ്റ്റ്, ഒല്ലൂർ, പുതുക്കാട് എന്നിവിടങ്ങളിൽനിന്ന് പരാതി ലഭിച്ചു. ഷൊർണൂർ, ഒറ്റപ്പാലം മേഖലകളിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടത്. രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. വൻകിട വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചെത്തുന്ന ഇടപാടുകാരെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ വലയിൽ വീഴ്ത്തിയിരുന്നത്. മർച്ചൻറ് നേവിയിൽ റിക്രൂട്ട്മ​െൻറ് അധികാരമുള്ള ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്‌. ഒറ്റപ്പാലത്തെ ജ്വല്ലറിയിൽനിന്ന് പരിചയപ്പെട്ടയാളിൽനിന്ന് മൂന്നര ലക്ഷം രൂപയാണ് കൈക്കലാക്കിയത്. രണ്ട് മുതൽ മൂന്നര ലക്ഷം രൂപ വരെ വാങ്ങിയിരുന്നതായി െപാലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടുതൽ പേർ ഇയാളുടെ കെണിയിൽ വീണതായാണ് കണക്കുകൂട്ടുന്നത്. സമാനരീതിയിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story