Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുനിയിൽ ഇരട്ടക്കൊല:...

കുനിയിൽ ഇരട്ടക്കൊല: മാപ്പുസാക്ഷിയായ പ്രതി വിദേശത്തേക്ക് കടന്നു

text_fields
bookmark_border
മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലപാതകക്കേസിൽ പൊലീസ് മാപ്പുസാക്ഷിയാക്കിയ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. പൊലീസ് അന്വേഷണത്തിൽ മമ്പാട് പുള്ളിപ്പാടം വയലിലകത്ത് ഫിറോസ്ഖാൻ (34) വിദേശത്തേക്ക് കടന്നതായാണ് വ്യക്തമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് ഫിറോസ്ഖാനെതിരായ കുറ്റം. പ്രതികളുടെ കൂട്ടത്തിൽ അറസ്റ്റിലായ ഇയാളെ പൊലീസ് മാപ്പുസാക്ഷിയാക്കുകയായിരുന്നു. കേസ് പലതവണ വിചാരണക്കെടുത്തപ്പോഴും വിവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഏറ്റവും ഒടുവിൽ മുൻ സർക്കാർ നിശ്ചയിച്ച സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരിൽ വിശ്വാസമില്ലെന്നും പുതിയ അഭിഭാഷകരെ വെക്കണമെന്നും കാണിച്ച് മുഖ്യസാക്ഷികളിലൊരാളും കൊല്ലപ്പെട്ടവരുടെ ബന്ധുവുമായ വ്യക്തി സർക്കാറിനെ സമീപിച്ചു. തുടർന്ന് പുതിയ രണ്ടു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചു. ഇവർക്ക് കേസ് പഠിക്കാനുള്ള സാവകാശംകൂടി നൽകി കേസ് സെപ്റ്റംബർ രണ്ടിലേക്ക് വെച്ചതാണ്. ഇതിനിടെയാണ് ആദ്യഘട്ടത്തിൽ വിസ്താരം നടത്തേണ്ട സാക്ഷി കടന്നുകളഞ്ഞത്. ഇയാൾക്കെതിരെ പൊലീസ് റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ ജില്ല സെഷൻസ് കോടതി ജാമ്യമില്ല വാറൻറ് പുറപ്പെടുവിച്ചു. കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍കലാം ആസാദ്, സഹോദരന്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ 2012 ജൂണ്‍ പത്തിന് വൈകുന്നേരം ഏഴിന് കുനിയില്‍ അങ്ങാടിയില്‍ വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story