Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:41 AM GMT Updated On
date_range 5 Aug 2017 8:41 AM GMTഉദ്ഘാടകനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത
text_fieldsbookmark_border
പാലക്കാട്: നെഹ്റു ഗ്രൂപ് കോളജ് ഉടമകളുമായി ചെർപ്പുളശ്ശേരിയിലെ ബി.ജെ.പി നേതാവിെൻറ വീട്ടിൽ രഹസ്യ ചർച്ച നടത്തിയ കോൺഗ്രസ് നേതാവ് കെ. സുധാകരൻ യൂത്ത് കോൺഗ്രസ് പരിപാടിയുടെ ഉദ്ഘാടകനായി എത്തുന്നതിനെ ചൊല്ലി കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഭിന്നത രൂക്ഷം. നെഹ്റു കോളജ് ഉടമകളുമായി ചർച്ച നടത്തിയ കെ. സുധാകരെൻറ നടപടിക്കെതിരെ ജില്ല കോൺഗ്രസ് നേതൃത്വം പരസ്യമായി രംഗത്ത് വരികയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് എ ഗ്രൂപ് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെൻറ് കമ്മിറ്റി ഐ ഗ്രൂപ് നേതാവുകൂടിയായ കെ. സുധാകരനെ ഉദ്ഘാടകനായി കൊണ്ടുവരുന്നത്. പാലക്കാട് പാർലമെൻറ് മണ്ഡലം കമ്മിറ്റിയിൽ എ ഗ്രൂപിെൻറ ഏകാധിപത്യ നിലപാടുകളാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ച് പാർലമെൻറ് കമ്മിറ്റിയുടെ പരിപാടികളിൽ നിന്ന് ഐ ഗ്രൂപ് ബഹിഷ്കരിച്ച് നിൽക്കുന്നതിനിടെയാണ് സംസ്ഥാനത്തെ ഐ ഗ്രൂപിെൻറ പ്രമുഖ നേതാക്കളിലൊരാളായ കെ. സുധാകരനെ പരിപാടിയുടെ ഉദ്ഘാടകനായി എത്തിക്കുന്നത്. ഇത് ജില്ലയിലെ ഐ ഗ്രൂപിനെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ശ്രമമെന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്. ഐ ഗ്രൂപ് നേതാവ് ഉദ്ഘാടകനായി എത്തുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. ഇത് മുതലാക്കാനാണ് എ ഗ്രൂപ് ശ്രമം. ജില്ല തലത്തിൽ നടത്തുന്ന ആഗസ്റ്റ് 15ലെ പരിപാടി ജില്ല കേന്ദ്രത്തിൽ നടത്താത്തതിനെതിരേയും സംഘടനക്കകത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസിെൻറ പരിപാടിയുടെ ഉദ്ഘാടകനെ ചൊല്ലിയുള്ള തർക്കം ഡി.സി.സി നേതൃത്വത്തിലും ഉടലെടുത്തിട്ടുണ്ട്. കോൺഗ്രസ് ജില്ല നേതൃത്വത്തോട് ആലോചിക്കാതെയാണ് ഉദ്ഘാടകനെ തീരുമാനിച്ചിട്ടുള്ളത്. ഇതിലെ അസംതൃപ്തി പാർട്ടി നേതാക്കൾ തുറന്ന് സമ്മതിക്കുന്നു. എന്നാൽ യൂത്ത്കോൺഗ്രസിലെ ഐ ഗ്രൂപ് കൂടുതൽ കടുത്ത നിലപാടുകൾ കൈകൊണ്ടേക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story