Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈടെക് സ്വപ്നങ്ങൾ...

ഹൈടെക് സ്വപ്നങ്ങൾ പൂവണിയുന്നു; ഹൈസ്കൂളി​െൻറ മാസ്​റ്റർ പ്ലാൻ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു

text_fields
bookmark_border
പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ ചിരകാലാഭിലാഷമായ ഹൈടെക് സ്വപ്നങ്ങളിലേക്ക് ഒരു ചുവടു കൂടി. കേരള സർക്കാർ തുടക്കം കുറിച്ച പൊതുവിദ്യാഭ്യാസ യജ്ഞത്തി​െൻറ ഭാഗമായി പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂളി​െൻറ മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് പി.ടി.എ പ്രസിഡൻറ് നന്ദകുമാർ ഹെഡ്മാസ്റ്റർ കെ. ഹരിദാസ് മുഖ്യരക്ഷാധികാരി ഇ.എം. രാധ എന്നിവർ ചേർന്ന് സമർപ്പിച്ചു. ഇതോടെ കേരള സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ യജ്ഞം പദ്ധതിക്കും ഒരുവർഷം മുമ്പ് സ്‌കൂൾ അധ്യാപക-രക്ഷാകർത്ത-പൂർവ വിദ്യാർഥികളുടെ സ്വപ്നത്തിലേക്ക് ഒരു വഴിദൂരംകൂടി പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് പുലാമന്തോൾ ഹൈസ്‌കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ ഹൈസ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ തീരുമാനമായിരുന്നു. അതിനോടനുബന്ധിച്ച് സ്ഥലം എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ ബ്ലോക്ക് സ്‌കൂളിന് സമർപ്പിക്കുന്നതടക്കം നിരവധി പുതിയ പ്രോജക്ടുകൾക്ക് സ്‌കൂളിൽ തുടക്കമായിരുന്നു. പുലാമന്തോളിന് സമീപം പാലൂർ ചെട്ടിയങ്ങാടിയിൽ കുന്തിപ്പുഴയോരത്ത് 1957ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് തറക്കല്ലിട്ട ഹൈസ്‌കൂൾ വർഷങ്ങൾക്ക് വിളയൂർ -മൂർക്കനാട് ഏലംകുളം പഞ്ചായത്തുകളിൽ നിന്നടക്കം നിരവധി പേർ വിദ്യ നുകർന്ന കലാലയമാണ്. ഇന്നും പഠന നിലവാരത്തിൽ ചുറ്റുവട്ടത്തെ മറ്റ് കലാലയങ്ങളേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന സ്‌കൂളി​െൻറ മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുക വഴി ഈ മഹനീയ കലാലയത്തി​െൻറ ചരിത്ര പുസ്തകത്തിൽ പുതിയ തുടക്കം കൂടി ചേർക്കുകയാണ്. (പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂളി​െൻറ മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് കൈമാറുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story