Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:47 AM GMT Updated On
date_range 3 Aug 2017 8:47 AM GMTമാവോവാദികൾ കരുളായി വനമേഖലയിൽ ക‍്യാമ്പ് ചെയ്യുന്നതായി സൂചന
text_fieldsbookmark_border
നിലമ്പൂർ: പുഞ്ചക്കൊല്ലി കോളനിയിലെത്തിയ മാവോവാദി സംഘം വനത്തിൽ തങ്ങുന്നതായി സൂചന. വെടിവെപ്പ് നടന്ന കരുളായി ഒണക്കപ്പാറ വനമേഖലയിൽ തന്നെയാണ് സംഘം ക‍്യാമ്പ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. മാവോവാദി നേതാവ് സോമെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച പുഞ്ചക്കൊല്ലി കോളനിയിലെത്തിയ സംഘത്തിൽ സ്ത്രീയുൾെപ്പടെ അഞ്ച് പേരാണുണ്ടായിരുന്നതെന്നാണ് കോളനിക്കാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. ക്ലാസെടുക്കുന്ന സമയത്ത് കോളനിക്ക് ചുറ്റും കൂടുതൽ തോക്ക് ധാരികളുണ്ടായിരുന്നതായും ആദിവാസികളിൽ ചിലർ പറഞ്ഞിരുന്നു. അതിനാൽ, സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ജൂലൈ 28 മുതൽ ആഗസ്റ്റ് മൂന്നുവരെ മാവോവാദികൾ രക്തസാക്ഷിവാരം ആചരിക്കുകയാണ്. ഈ ദിവസങ്ങളിൽ സംഘം നിലമ്പൂർ വനത്തിൽ തന്നെയുണ്ടാകുമെന്ന് തന്നെയാണ് പൊലീസിന് ലഭിച്ച വിവരം. കോളനിയിലെത്തിയവർ മഴക്കോട്ട് ധരിച്ചിരുന്നതായി ആദിവാസികൾ അറിയിച്ചിരുന്നു. മുമ്പ് ഇവർ സാന്നിധ‍്യമറിയിച്ചപ്പോഴൊന്നും മഴക്കോട്ട് ധരിച്ചിരുന്നില്ല. തിരിച്ചറിയാതിരിക്കാൻ കരുതലോടെയാണ് സഞ്ചാരമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഏറ്റുമുട്ടൽ ഒഴിവാക്കി തന്ത്രപരമായി ഇവരെ പിടികൂടുകയെന്നതിലേക്കാണ് പൊലീസ് നീങ്ങുന്നത്. തമിഴ്നാട് പൊലീസിെൻറ സഹകരണവും തേടിയിട്ടുണ്ട്. വനത്തിലെ തിരച്ചിലിന് നേതൃത്വം നൽകിയിരുന്ന പരിചയസമ്പന്നരായ ചില ഉദ‍്യോഗസ്ഥർക്ക് സ്ഥലംമാറ്റമായത് പൊലീസിന് തിരിച്ചടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story