Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:54 AM GMT Updated On
date_range 2 Aug 2017 8:54 AM GMTതദ്ദേശസ്ഥാപനങ്ങൾ കാർഷിക ഉപകരണങ്ങൾ കാംകോയിൽ നിന്ന് വാങ്ങണം
text_fieldsbookmark_border
സിഡ്കോയിൽ നിന്നുള്ളവ നേരിട്ടുവാങ്ങാനും അനുമതി മഞ്ചേരി: തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കുന്ന കാർഷിക പദ്ധതികൾക്കാവശ്യമായ ഉപകരണങ്ങൾ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വാങ്ങാൻ ഉത്തരവിറക്കി. കേരള അഗ്രോ മെഷിനറി കോർപറേഷൻ (കാംകോ) മാനേജിങ് ഡയറക്ടർ തദ്ദേശവകുപ്പിന് നൽകിയ കത്തിൽ ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ചിരുന്നു. തുടർന്നാണ് കാർഷിക യന്ത്രങ്ങളും മറ്റ് സാമഗ്രികളും കോർപറേഷനിൽ നിന്ന് തന്നെ വാങ്ങണമെന്ന് തദ്ദേശവകുപ്പ് ജോയൻറ് സെക്രട്ടറി എൻ. വിശ്രതൻ ആചാരി ജൂലൈ 28 ന് ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ കോഒാഡിനേഷൻ കമ്മിറ്റി ജൂലൈ 12 ന് ചേർന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. സ്വകാര്യകമ്പനികൾക്കും ഏജൻസികൾക്കും ക്വട്ടേഷൻ നൽകി ഉപകരണങ്ങൾ വാങ്ങാനായിരുന്നു തദ്ദേശസ്ഥാപനങ്ങൾക്ക് താൽപര്യം. ഉത്തരവ് നിലനിൽക്കെ പൊതുമേഖല സ്ഥാപനമായ കാംകോയെ തഴഞ്ഞ് സ്വകാര്യകമ്പനികളിൽ നിന്ന് കാർഷിക ഉപകരണങ്ങൾ വാങ്ങിയാൽ ഒാഡിറ്റിൽ നിർവഹണ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകും. സിഡ്കോയുടെ ഉൽപ്പന്നങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ടുവാങ്ങാനും തദ്ദേശവകുപ്പ് അനുമതി നൽകി ജൂലൈ 29 ന് ഉത്തരവിറക്കി. സിഡ്കോ ചെയർമാൻ സർക്കാറിന് നൽകിയ കത്തിനെ തുടർന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story