കൈയും കാലും കെട്ടി രതീഷ് നീന്തി; ഡോൾഫിനെപ്പോലെ
text_fieldsകൊയിലാണ്ടി: കാണികളിൽ വിസ്മയം തീർത്ത് കൈയും കാലും ബന്ധിച്ച് രതീഷ് അറബിക്കടലിൽ നീന് തി. കാപ്പാട് ബീച്ച് ഫെസ്റ്റിെൻറ ഭാഗമായാണ് ഞായറാഴ്ച വൈകീട്ട് നീന്തൽ പരിപാടി സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി ആലപ്പാട്ട് മത്സ്യത്തൊഴിലാളി കുടുംബത്തിൽ പിറന്ന രതീഷിന് കടൽ കൂടപ്പിറപ്പിനെപ്പോലെയാണ്. ചെറിയ പ്രായത്തിൽതന്നെ നീന്തലിൽ കഴിവുതെളിയിച്ചു. നീന്തലിൽ സാഹസികതയും വ്യത്യസ്തതയും പ്രകടിപ്പിക്കുന്നതിെൻറ ഭാഗമായാണ് കൈയും കാലും കെട്ടി നീന്തിത്തുടങ്ങിയത്. ഡോൾഫിനെപ്പോലെ നീന്തുന്നതിനാണ് കൈകാലുകൾ ബന്ധിക്കുന്നത്.
അറബിക്കടലിലും ടി.എസ് കനാലിലും നീന്തൽ തുടങ്ങിയ രതീഷ് 2008ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടി. ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുകയാണ് രതീഷിെൻറ അടുത്ത ലക്ഷ്യം. അതിനുള്ള കഠിന പരിശീലനത്തിലാണ് ഇപ്പോൾ. ദിവസം 20 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെ നീന്തും. 2012ൽ സംസ്ഥാന സർക്കാറിെൻറ ബെസ്റ്റ് ലൈഫ് ഗാർഡ് അവാർഡ് ലഭിച്ചു. കടലിൽ കുടുങ്ങിയ നിരവധി പേരെ സാഹസികമായി രക്ഷിച്ചിട്ടുണ്ട് രതീഷ്. കൊല്ലം കടപ്പുറത്ത് ലൈഫ് ഗാർഡാണ്. കാപ്പാട് കടലിൽ 20 മിനിറ്റ് കൊണ്ടാണ് ഒരു കിലോമീറ്റർ നീന്തിയത്. പഞ്ചായത്ത് പ്രസിഡൻറ് അശോകൻകോട്ട് ഉപഹാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.