വാട്സ്ആപ് പെൺവാണിഭം: രണ്ടുപേർ പിടിയിൽ
text_fieldsരാമനാട്ടുകര: വാട്സ്ആപ് വഴി യുവതികളുടെ ചിത്രം കൈമാറി പെൺവാണിഭം നടത്തിവരുന്ന സംഘ ത്തിലെ രണ്ടുപേരെ ഫറോക്ക് പൊലീസ് പിടികൂടി. മണ്ണാർക്കാട് കോട്ടോപ്പാടം പൂളമണ്ണ മൊയ്തീ ൻ (34), കൊല്ലം പുതുകുളം കലക്കോട് കാടിയാത്തിപടിഞ്ഞാറതിൽ വാഹിദ (35) എന്നിവരെയാണ് ഫറോക്ക് സി.ഐ കെ. കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. രാമനാട്ടുകര കെയർവെൽ ആശുപത്രിക്ക് സമീപം ആറാം പ്രതി വാഹിദ താമസിക്കുന്ന വീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. അസം മല്ലിക്പുർ ബസാർ സ്വദേശിനിയായ 20കാരിയുടെ പരാതിയിലാണ് പ്രതികൾ പിടിയിലായത്. ഇപ്പോൾ ബംഗളൂരു ആർ.ടി നഗറിൽ സഹോദരിയുടെ കൂടെ താമസിക്കുന്ന യുവതിയെ ശിഹാബ്, മൊയ്തീൻ എന്നിവർ ചേർന്ന് ബംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്നു. ശിഹാബ് വിവാഹ വാഗ്ദാനം നൽകി റജീനയുടെ കരുവൻതിരുത്തിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
വാഹിദയുടെ രാമനാട്ടുകരയിലെ വീട്ടിലെത്തിച്ച് മൊയ്തീൻ, ജലീൽ തുടങ്ങിയവർ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നെന്ന് ഫറോക്ക് പൊലീസ് പറഞ്ഞു. അന്തർസംസ്ഥാന പെൺവാണിഭ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നും കൂടുതൽ പേർ വരുംദിവസങ്ങളിൽ പിടിയിലാവുമെന്നും ഫറോക്ക് സി.ഐ കെ. കൃഷ്ണൻ പറഞ്ഞു. നേപ്പാളിൽനിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നും യുവതികളെ എത്തിച്ച് വാട്സ്ആപ്പിലൂടെ ഇടപാടുകാർക്ക് ചിത്രം കാണിച്ച് ഇടപാട് നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിടിക്കപ്പെടാതിരിക്കാൻ താമസസ്ഥലം ഇടക്കിടെ മാറുന്നതാണ് ഇവരുടെ രീതി. രണ്ടുമാസമായി രാമനാട്ടുകരയിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവിടെനിന്നാണ് 20കാരിയായ അസം സ്വദേശിനിയെ മോചിപ്പിച്ചത്. യുവതിയെ പീഡിപ്പിച്ച പല പ്രമുഖരും ഉടൻ വലയിലാവുമെന്നും ഇവർക്ക് ഒത്താശ നൽകിവന്ന കോഴിക്കോട് ജില്ലയിലെ പ്രമുഖ ഹോട്ടലുകൾ നിരീക്ഷണത്തിലാണെന്നും സി.ഐ കെ. കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.