Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട് റെയിൽവേ...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 607 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി

text_fields
bookmark_border
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ  607 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി
cancel
camera_alt????????????? ??????????????

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നഗരസഭ ആരോഗ്യവിഭാഗവും ഭക്ഷ്യ സുരക്ഷ വിഭാഗവും നട ത്തിയ പരിശോധനയിൽ 607 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി.
വ്യാഴാഴ്ച രാവിലെ കോഴിക്ക ോട് റെയിൽവേ സ്റ്റേഷനിൽ നിസാമുദ്ദീനിൽനിന്ന് മൂന്നുദിവസം മുമ്പ് കയറ്റിവിട്ട മാ ംസമാണ് പിടികൂടിയത്. ശീതീകരണ സംവിധാനം ഒന്നുമില്ലാതെ മംഗള എക്സ്പ്രസിൽ സാധാരണ പാർസൽ വാനിലായിരുന്നു മാംസം കയറ്റിയത്. കടുത്ത ദുർഗന്ധമുണ്ടെന്നു കാണിച്ച് നഗരസഭ ഹെൽത്ത് ഓഫിസർക്ക് വന്ന ഫോൺ സന്ദേശത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന സംഘം റെയിൽവേ സ്റ്റേഷനിെലത്തിയത്. മാംസം പ്ലാസ്റ്റിക് കവറിൽ കെട്ടി തെർമോകോൾ ബോക്സിൽ ചണച്ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു. ലേബലോ തീയതിയോ രേഖപ്പെടുത്താതെയും ശീതീകരണ സംവിധാനമില്ലാതെയും അശാസ്ത്രീയമായ രീതിയിൽ എത്തിച്ച മാംസം മഞ്ചേരിയിലെ അലി ഫ്രോ ഫുഡ്സ് എന്ന സ്ഥാപനത്തിലേക്കാണെന്ന് അന്വേഷണത്തിൽ ബോധ്യമായതായി നഗരസഭ അധികൃതർ അറിയിച്ചു.

റെയിൽവേ പാർസൽ സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ ഫുഡ്സേഫ്റ്റി ഓഫിസർ സാമ്പിളെടുത്ത് ലാബ് പരിശോധനക്കായി അയച്ചു. പ്രഥമദൃഷ്ട്യാ തന്നെ മാംസം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. വ്യക്തമായ വിലാസമോ, ഫോൺ നമ്പറോ ഇല്ലാത്തതിെൻറ അടിസ്ഥാനത്തിൽ നശിപ്പിക്കാനായി മാറ്റാൻ ഒരുങ്ങുന്നതിനിടെ കെ.എൽ.10 ബി.സി-9474 എന്ന വാഹനം മാംസം കൊണ്ടുപോകാൻ എത്തി. അപകടം മനസ്സിലാക്കി പെട്ടെന്ന് വാഹനം കടന്നുകളഞ്ഞെങ്കിലും അന്വേഷണത്തിൽ വാഹന ഉടമ പ്രൊപ്രൈറ്റർ ലിയാക്കത്തലി, അലി ഫ്രോസൺ ഫുഡ്സ്, മഞ്ചേരി എന്ന വിലാസത്തിലുള്ളതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ മാർച്ചിൽ അലി ഫ്രോസൺ എന്ന കമ്പനിയുടെ 200 കിലോഗ്രാം പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിമാംസം കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽനിന്ന് പിടിച്ചെടുത്തിരുന്നു.

തുടർന്ന് നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും മാംസം ഉപയോഗിക്കരുതെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. നഗരസഭ പരിധിയിൽ ഫാസ്റ്റ്ഫുഡ്, ബേക്കറി, തട്ടുകട സ്ഥാപനങ്ങളിൽ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാൽ കോർപറേഷൻ ആരോഗ്യവിഭാഗം നിരീക്ഷണം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് മാംസം പിടികൂടിയത്. കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. ശിവൻ, കെ. ബൈജു, കെ. ഷമീർ ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. വി.എസ്. നീലിമ എന്നിവരുടെ നേതൃത്വത്തിലാണ് മാംസം പിടിച്ചത്. ആരോഗ്യത്തിന് ഹാനികരമായ വിധം മാംസം അശാസ്ത്രീയമായരീതിയിൽ കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story