വെള്ളമടിച്ച് ലൈസന്‍സ് പോയത് 424 പേര്‍ക്ക്
text_fieldsകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട്, കൊടുവള്ളി, നന്മണ്ട റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളുടെ പരിധിയില്‍ 2019ൽ നടത്തിയ വാഹനപരിശോധനയില്‍ ഗതാഗത നിയമലംഘനത്തിന് വിവിധ വകുപ്പുകളിലായി 19,798 കേസുകളില്‍ നടപടിയെടുത്തു. ആകെ 1,89 കോടി രൂപ പിഴ ഈടാക്കി. മദ്യപിച്ച് വാഹനം ഓടിച്ചതിനു മാത്രം 424 ലൈസന്‍സുകള്‍ റദ്ദ് ചെയ്തു.
•മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് 211 പേരുടെ ലൈസന്‍സുകള്‍ റദ്ദാക്കി
•അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് 887 പേരുടെ ലൈസന്‍സുകള്‍ റദ്ദാക്കി
•ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച 3259 പേര്‍ക്കെതിരെ നടപടി
•ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന രീതിയില്‍ ഫാന്‍സി ലൈറ്റുകള്‍ ഉപയോഗിച്ച് സർവിസ് നടത്തിയ 182 വാഹനങ്ങള്‍ക്കെതിരെ നടപടി
•ബ്രേക്ക് ലൈറ്റ്, ഹെഡ്ലൈറ്റ്, വൈപ്പര്‍ തുടങ്ങിയവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി
•ജീവന് അപകടംവരുത്തുന്ന രീതിയില്‍ വാഹനം ഓടിച്ച 230 പേരില്‍നിന്നും പിഴ
•അമിതഭാരം കയറ്റിപ്പോയ 270 ചരക്കുവാഹനങ്ങളില്നിന്നും പിഴ
•ടൂറിസ്റ്റ് ബസുകളില്‍ അമിത ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം അഴിപ്പിച്ചു
•ബസുകളിലെയും കോണ്‍ട്രാക്ട് കാരേജുകളിലെയും ബോഡിയില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് സർവിസ് നടത്തിയവര്‍ക്കെതിരെ നടപടി
•ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിനായി ഫീസടച്ച് അനുവാദം വാങ്ങാതെ സർവിസ് നടത്തിയ 13 വാഹനങ്ങള്‍ പിടികൂടി
•എയര്‍ഫോണ്‍ ഉപയോഗിച്ച് സര്‍വിസ് നടത്തിയ 93 വാഹനങ്ങള്‍, സ്പീഡ് ഗേവണര്‍ വിച്ഛേദിച്ച് സർവിസ് നടത്തിയ ടിപ്പര്‍ ലോറികള്‍, ബസുകള്‍ തുടങ്ങിയ 120ഓളം വാഹനങ്ങള്‍ക്കെതിരെ നടപടി
കോഴിക്കോട് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എം.പി. സുഭാഷ്ബാബുവിെൻറ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ നന്മണ്ട ജോയൻറ് ആർ.ടി.ഒ കെ.പി. ദിലീപ്, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ കെ. ദിലീപ്കുമാര്, പി.പി. രാജന്, കെ.ജെ. ജെയിംസ്, ഇ.എസ്. ബിജോയ്, ഫ്രാന്‍സിസ്, എം.ജി. ഗിരീഷ്, ടി. ഫൈസല്‍ എന്നിവരും 15ഓളം അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.
പുതുവര്‍ഷത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആര്.ടി.ഒ എം.പി. സുഭാഷ്ബാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.