കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ശിക്ഷിച്ചത് 8.156 ശതമാനം മാത്രം
text_fieldsകോഴിക്കോട്: വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച വാർത്ത കൂടുതൽ ചർച് ചയാവുേമ്പാഴും ഇത്തരം കേസുകളിൽ പത്തിലൊന്നിൽപോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നി ല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് 2013-2018 കാലയളവിൽ രജിസ്റ്റർ ചെയ് ത കേസുകളിൽ 8.156 ശതമാനം മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. ജില്ലയിൽ ഇക്കാലയളവിൽ വിചാരണ കഴിഞ്ഞ 282 കേസുകളിൽ 23 എണ്ണമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ചൈൽഡ് ലൈൻ ജില്ല കോഒാഡിനേറ്റർ അഫ്സൽ വ്യക്തമാക്കി. കേരളത്തിൽ 2013-2018 വരെ കാലയളവിൽ കേസെടുത്ത് വിചാരണ കഴിഞ്ഞ 1255 ൽ 230 കേസുകളിൽ മാത്രമേ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. അതായത്, 18.32 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ട കേസുകൾ. ബാക്കി 1025 കേസുകളിലും തെളിവുകളുടെ അഭാവം കൊണ്ടോ മറ്റോ പ്രതികളെ വെറുതെ വിട്ടതാണ്. അതേസമയം, ചൈൽഡ് ലൈൻ മുമ്പാകെ നിരവധി പരാതികൾ വരുന്നുണ്ട്. ആറുമാസത്തിനിടെ ജില്ലയിൽ മാത്രം 71 കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
40 കുട്ടികൾ ശാരീരിക പീഡനത്തിനും 97 കുട്ടികൾ മാനസിക പീഡനത്തിനും ഇരയായിട്ടുണ്ട്. വീടകങ്ങൾ കുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്നില്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ചൈൽഡ് ലൈൻ നൽകുന്നത്. ജില്ല വിട്ട് പലയിടങ്ങളിലുമായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുട്ടികളിൽ 12 പേരെയാണ് ആറുമാസത്തിനുള്ളിൽ വീട്ടിലെത്തിച്ചത്. കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്തത് 16 പേരെയും. ഇത്തരം കണക്കുകളെല്ലാം തെളിയിക്കുന്നത് വീടകങ്ങൾ കുട്ടികൾ ഒരു സുരക്ഷിതത്വവും നൽകുന്നിെല്ലന്നത് തന്നെയാണ്. കുഞ്ഞുങ്ങൾക്ക് ഏൽക്കുന്ന എല്ലാതരം പീഡനങ്ങളും അവരുടെ മാനസിക-ശാരീരിക-പഠനസംബന്ധമായ വളർച്ചയെ ബാധിക്കുമെന്ന് മനോരോഗ വിദഗ്ധൻ ഡോ. പി.എൻ. സുരേഷ് കുമാർ വ്യക്തമാക്കുന്നു. അപകർഷബോധം, വിഷാദം, അമിത ഉത്കണ്ഠ, അമിത ദേഷ്യം, നുണ പറയുക, മോഷ്ടിക്കുക, നശിപ്പിക്കുക തുടങ്ങിയ സ്വഭാവ വൈകല്യങ്ങൾ ഇവരിൽ കാണാം. എന്ത് ഭക്ഷണം നൽകിയാലും വളർച്ച മുരടിക്കുക, തൂക്കക്കുറവ്, ഉറക്കമില്ലായ്ക, വിശപ്പില്ലായ്ക, എപ്പോഴും ക്ഷീണം, രോഗപ്രതിരോധ ശേഷി കുറയുക പോലുള്ള ശാരീരിക പ്രശ്നങ്ങളും കുട്ടികളെ ബാധിക്കും.
ഇതു കൂടാതെ പഠനത്തിൽ ശ്രദ്ധകുറയുക, ഒാർമശക്തി കുറയുക, പഠിക്കാൻ താൽപര്യമില്ലാതാവുക, ക്ലാസിൽ കയറാതെ നടക്കുക, ലഹരിക്കടിമപ്പെടുക, അധ്യാപകരോടും സഹപാഠികളോടും ദേഷ്യപ്പെടുക, പരീക്ഷയിൽ നിരന്തരം തോൽക്കുക തുടങ്ങിയ പ്രശ്നങ്ങളും അനുഭവപ്പെടും. ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികൾ ലൈംഗിക ൈവകൃതത്തിനടിമപ്പെടാം. അവർ അനുഭവിച്ചത് മറ്റുള്ളവരിൽ പ്രയോഗിക്കാം. ശാരീരിക പീഡനമേറ്റവർക്ക് അകാരണമായ പേടി, താൻ മോശക്കാരിയാണെന്ന ചിന്ത എന്നിവയും ഉണ്ടാകും. ലൈംഗിക പീഡനമേറ്റവർ ആത്മഹത്യാ പ്രവണത കാട്ടുകയും പാപം ചെയ്തുവെന്ന ചിന്തയാൽ ലൈംഗിക വിരക്തിക്ക് വഴിവെക്കുകയും ചെയ്യും.ആറുമാസത്തിനിടെ 486 കുട്ടികളാണ് ചൈൽഡ് ലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. 71 കുട്ടികൾ കൗൺസലിങ്ങിന് വിധേയരായി. 11 കുട്ടികൾക്ക് താൽക്കാലിക അഭയകേന്ദ്രമൊരുക്കി. ബാലവേലയും ശൈശവ വിവാഹവും എണ്ണത്തിൽ കുറവാണെങ്കിലും ഇപ്പോഴും നടക്കുന്നുണ്ടെന്ന് ചൈൽഡ് ലൈൻ കോഒാഡിനേറ്റർ ഫെമിജാസ് പറഞ്ഞു. ചൈൽഡ് ലൈനിെൻറ 1098 എന്ന നമ്പർ വഴിയാണ് കേസുകളിലധികവും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.