മാലിന്യക്കടൽ കടക്കാൻ കടപ്പുറം
text_fieldsകോഴിക്കോട്: കനോലി കനാൽപോലെ മാലിന്യത്തിൽനിന്ന് കരകയറി മനോഹരിയാകാൻ കടപ് പുറവും. കഴിഞ്ഞയാഴ്ച തുടങ്ങിയ ബീച്ച് മാലിന്യമുക്തമാക്കുന്ന പദ്ധതിക്കൊപ്പം ബീച് ച് റോഡിൽ ചെടികൾ നട്ട് കമനീയമാക്കാനുള്ള ശ്രമവും ആരംഭിച്ചു. നഗരത്തിലെ കടലോരമടക്കം 71 കിലോമീറ്ററോളം നീണ്ട ജില്ലയിലെ കടപ്പുറം മാസങ്ങൾക്കകം മാലിന്യമുക്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വരക്കൽ മേഖലയിലുള്ള കടപ്പുറം റോഡിെൻറ വലിയ ഡിവൈഡറിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ ചേർന്ന് ചെടികൾ നട്ടുതുടങ്ങി. ബീച്ച് റോഡ് നവീകരണം പൂർത്തിയായപ്പോൾ നട്ട ഫൈക്കസ് ചെടികൾ പരിചരണമില്ലാതെ നശിച്ചതിനെതുടർന്നാണ് ചെടികൾ നടുന്നത്. കടപ്പുറത്തിനൊപ്പം ഡിവൈഡറുകളും കാടുമൂടിയിരുന്നു. ജില്ല ഭരണകൂടം, നഗരസഭയടക്കം വിവിധ സ്ഥാപനങ്ങളും സംഘടനകളുമായി ചേർന്നാണ് ക്ലീൻ ബീച്ച് പദ്ധതി നടത്തുന്നത്.
മുഴുവൻ വൃത്തിയാക്കിയശേഷം കനോലി കനാലിൽ ചെയ്തപോലെ കടപ്പുറത്തെ ഓരോ ഭാഗങ്ങളാക്കി തിരിച്ച് തുടർപ്രവൃത്തി ഏൽപിക്കുകയാണ് ലക്ഷ്യം. മാസങ്ങൾക്കുമുമ്പ് വരെ നഗരത്തിലെ മാലിന്യം തള്ളാനുള്ള സ്ഥലമായായിരുന്നു നാട്ടുകാർ കനോലി കനാലിനെ കണ്ടിരുന്നത്. കനാൽ വൃത്തിയാക്കി ബോർഡുകൾ സ്ഥാപിച്ചപ്പോൾ കടപ്പുറമായി പ്രധാന മാലിന്യംതള്ളൽ കേന്ദ്രം. ഇത് മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ബീച്ചിൽ മാലിന്യക്കൊട്ടകളും മറ്റും ജില്ല ഭരണകൂടം ഇടപെട്ട് സ്ഥാപിച്ചിട്ടുണ്ട്. ഭട്ട് റോഡ് പാർക്കിൽ േനരത്തേ അലങ്കാരച്ചെടികൾ നട്ടിരുന്നു. സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കോന്നാട്, വരക്കൽ എന്നിവക്കൊപ്പം കാപ്പാട്, ബേപ്പൂർ, ചാലിയം, പേയ്യാളി, ഗോതീശ്വരം, കോന്നാട്, ഭട്ട് റോഡ്, വടകര സാൻഡ്ബാങ്ക്സ് തുടങ്ങിയിടങ്ങളും വൃത്തിയാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.