Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാഹിയിെലത്തുന്ന...

മാഹിയിെലത്തുന്ന മദ്യപസംഘം അഴിയൂരിന് തലവേദനയാവുന്നു

text_fields
bookmark_border
മാഹിയിെലത്തുന്ന മദ്യപസംഘം അഴിയൂരിന് തലവേദനയാവുന്നു
cancel

വടകര: മാഹി കേന്ദ്രീകരിക്കുന്ന മദ്യപസംഘങ്ങള്‍ സൃഷ്ടിക്കുന്ന തലവേദന നാള്‍ക്കുനാ ള്‍ ഏറുന്നു. കഴിഞ്ഞദിവസം മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മംഗലശ്ശേരി ഹോട്ടല്‍ ഉടമെയയും ഭാര്യെയയും കടയില്‍ കയറി ആക്രമിച്ചു. മദ്യപിെച്ചത്തുന്നവര്‍ക്ക് ഭക്ഷണം പാര്‍സല്‍ മാത്രമേ തരാന്‍ പറ്റുകയുള്ളൂവെന്ന് പറഞ്ഞതിനാണ് മര്‍ദനം. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്തെ വ്യാപാരികള്‍ തിങ്കളാഴ്ച കടകളടച്ച് ഹര്‍ത്താലാചരിച്ചു. ദേശീയപാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച സമയത്ത് അനുഭവിച്ച സമാധാനം ഇവിടെ ഒരുകാലത്തും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാഹിയില്‍നിന്ന് മദ്യപിക്കുന്നവരില്‍ ചിലര്‍ അഴിയൂര്‍ പഞ്ചായത്ത് പരിധിയിലെ മാഹി റെയില്‍വേ സ്റ്റേഷനാണ് വിശ്രമകേന്ദ്രമായി കണക്കാക്കുന്നത്.

ഇക്കൂട്ടര്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ഏറെയാണെന്നാണ് ആക്ഷേപം. നേരേത്ത മദ്യവില്‍പന നിലച്ച അഞ്ചുമാസക്കാലം മാഹിയില്‍ മദ്യവുമായി ബന്ധപ്പെട്ട കേസുകളും പ്രശ്നങ്ങളും അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറയുന്നു. മാഹിയുടെ തൊട്ടടുത്ത പ്രദേശമെന്നനിലയില്‍ അഴിയൂര്‍ പഞ്ചായത്ത് അനുഭവിക്കുന്ന ദുരിതത്തിന് കൈയും കണക്കുമില്ല. നേരേത്ത പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ലഹരിക്കെതിരെ വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. പലയിടത്തുനിന്നായി മാഹിയിെലത്തി ഇവിടെത്തന്നെ, അലഞ്ഞുതിരിയുന്നവര്‍ ഒടുവില്‍ മരിച്ചുവീഴുന്നത് ഇവിടെയാണ്. അജ്ഞാത മൃതദേഹങ്ങള്‍ കൂടുതലായി കെണ്ടത്തുന്ന സ്ഥലമായി മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരം മാറി.

പലരെയും തിരിച്ചറിയാറില്ല. പല മൃതദേഹങ്ങളും മര്‍ദനമേറ്റ പാടുകളും മറ്റുമുള്ളതാണ്. അതുകൊണ്ടുതന്നെ, അസ്വാഭാവിക മരണത്തിന് കേസെടുക്കാറുണ്ടെങ്കിലും അന്വേഷണം നടക്കാറില്ല. മാഹിയിലെ ഒമ്പത് കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മയ്യഴിയില്‍ 32 ബാറുകളും 32 ചില്ലറ വിൽപനശാലകളുമാണുള്ളത്. ഇവയില്‍ 34 എണ്ണം മാഹി ടൗണിലും ബാക്കിയുള്ള മുപ്പതെണ്ണം പള്ളൂര്‍, പന്തക്കല്‍ പ്രദേശങ്ങളിലുമാണ്. നഗരത്തിലെ ഒന്നര കി.മീറ്ററോളംവരുന്ന ദേശീയപാതയുടെ ഓരത്താണ് 32 മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തുതന്നെ, ഇത്രയും ചെറിയ സ്ഥലത്ത് ഇത്രയേറെ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം വേറെയില്ലെന്ന് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story