സ്കൂളിലെത്താൻ വഴിയില്ല; പേരുവെട്ടൽ ഭീഷണിയിൽ മൂന്നു കുരുന്നുകൾ
text_fieldsകൂളിമാട്: വീടിന് പുറത്തിറങ്ങാനുള്ള വഴി ഇല്ലാതായതോടെ ദുരിതത്തിൽപെട്ട് മൂന്നു കു ടുംബങ്ങൾ. സ്കൂളിലെത്താനാവാത്തതിനാൽ കുട്ടികളുടെ പഠനവും മുടങ്ങി. ഏതുസമയവും സ്കൂൾ രജിസ്റ്ററിലെ പേരുവെട്ടുമെന്ന ഭീഷണിയിലാണ് കുട്ടികൾ. ചാത്തമംഗലം പഞ്ചായത്തിലെ പാ ഴൂർ ചാലിക്കുഴിയിൽ ജമീല, മറിയുമ്മ, ആമിന എന്നിവരുെട കുടുംബമാണ് പുറംലോകത്തെത്താൻ വഴിയില്ലാതെ ഒറ്റപ്പെട്ടത്. പൊതുവഴിയില്ലാത്തതു കാരണം അയൽവാസികളുടെ പറമ്പിലൂടെയായിരുന്നു പുറംേലാകത്തെത്തിയിരുന്നത്. പുതിയ വീടും മതിലും ഉയർന്നതോടെ വഴി മുടങ്ങിയതാണ് കുടുംബങ്ങൾ ഒറ്റപ്പെടാൻ കാരണം. പാഴൂർ എ.യു.പി സ്കൂളിൽ പഠിക്കുന്ന ഇൗ വീടുകളിലെ മൂന്നു കുട്ടികളുടെ പഠനമാണ് മുടങ്ങിയത്.
ആമിനയുടെ മകളുടെ മക്കളായ ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂസ നാഫിദ്, അഞ്ചാം ക്ലാസ് വിദ്യാർഥി നഷ ഫാത്തിമ, ജമീലയുടെ മകൻ ആറാം ക്ലാസ് വിദ്യാർഥി അബു മിദിലാജ് എന്നിവരാണ് 18 ദിവസമായി സ്കൂളിൽ പോകാതെ സങ്കടത്തിലായത്. വർഷാവസാനത്തിൽ പഠനം മുടങ്ങിയതോടെ കുട്ടികളുടെ ഭാവി ആശങ്കയിലായി. വെള്ളിയാഴ്ച സ്കൂളിൽ നടന്ന വാർഷിക പരിപാടിയിലും കുട്ടികൾ എത്തിയില്ല. കുട്ടികൾ സ്കൂളിലെത്താത്ത സങ്കടം അധ്യാപകരും പങ്കുവെക്കുന്നു.
വീട്ടിലുള്ളവർക്ക് ജോലിക്കും പോകാനും കഴിയുന്നില്ല. കൂട്ടുകാരോ ബന്ധുക്കളോ ആണ് സാധനങ്ങൾ എത്തിച്ചുനൽകുന്നത്. വഴിക്കായി നിലവിൽ കേസ് നടക്കുന്നുണ്ട്. വഴി ലഭ്യമാക്കാൻ നാട്ടുകാരുടെയും പ്രവാസി സംഘടനയുടെയും മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ശ്രമം തുടങ്ങിയതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.