Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2020 11:31 PM GMT Updated On
date_range 5 May 2020 11:31 PM GMTവസ്തുനികുതി ഒടുക്കുന്നതിൽ വ്യക്തത വരുത്തി ഉത്തരവ്
text_fieldsbookmark_border
genaral അത്തോളി: വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജും സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. കേരള മുനിസിപ്പാലിറ്റി, കേരള പഞ്ചായത്ത് രാജ് നിയമങ്ങളിലെ വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജും സംബന്ധിച്ച ചട്ടം 24ൽ കൂടുതൽ വ്യക്തതവരുത്തിയാണ് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. ഇനിമുതൽ കെട്ടിടത്തിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്ന തീയതി മുതലേ വസ്തുനികുതി ഒടുക്കേണ്ടതുള്ളു. നിലവിൽ കെട്ടിടം പൂർത്തിയാകുകയോ പുതുക്കിപ്പണിയുകയോ കെട്ടിടത്തിൽ ആൾ താമസിക്കുകയോ കെട്ടിടം മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ ഇതിലേതാണ് നേരത്തെ സംഭവിക്കുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിക്ക് നോട്ടീസ് നൽകേണ്ടതും ആ അർധ വർഷാരംഭം മുതൽ വസ്തുനികുതി ഒടുക്കുകയുമാണ് ചെയ്യുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധന നടത്തി സാക്ഷ്യപ്പെടുത്തുന്ന തീയതി മുതൽക്കാണ് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുന്നത്. നിർമാണം പൂർത്തീകരിച്ച് 15 ദിവസത്തിനുള്ളിൽ ഒക്യുപെൻസി നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇക്കാര്യത്തിൽ നിയമപരമായും സാങ്കേതികവുമായ കാരണങ്ങളാൽ കാലതാമസം ഉണ്ടാകുന്നുണ്ട്. ഇത് കെട്ടിടം ഉപയോഗിക്കാതെ തന്നെ നികുതി നൽകേണ്ടി വരുന്നതിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട ചട്ടങ്ങളിൽ വ്യക്തത വരുത്തി ഉത്തരവ് വന്നത്. ഇതുപ്രകാരം കെട്ടിടം പൂർത്തിയായതായി ഉടമ റിപ്പോർട്ടു സമർപ്പിച്ചാൽ 15 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധന നടത്തണം. കെട്ടിട നിർമാണത്തിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ അത് തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി 15 ദിവസത്തിനുള്ളിൽ രേഖാമൂലം കെട്ടിട ഉടമയെ അറിയിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story