Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ തുറമുഖ...

ബേപ്പൂർ തുറമുഖ കപ്പൽചാലിൽ മണ്ണുപരിശോധന പുരോഗമിക്കുന്നു

text_fields
bookmark_border
ബേപ്പൂർ: ബേപ്പൂർ തുറമുഖത്തെ കപ്പൽചാലിൽ സാമ്പിൾ മണ്ണുപരിശോധന സർവേ പുരോഗമിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് നദ ിയുടെ അടിത്തട്ടിൽ മണ്ണുപരിശോധന തുടങ്ങിയത്. അഴിമുഖം മുതൽ ബേപ്പൂർ തുറമുഖം വരെ ആഴം കൂട്ടുന്നതിൻെറ മുന്നോടിയായാണ് സർവേ. കപ്പൽചാൽ ഇപ്പോഴുള്ള നാലു മീറ്ററിൽനിന്ന് ഏഴു മീറ്ററാക്കി വർധിപ്പിക്കുന്നതിൻെറ മുന്നോടിയായാണിത്. തുറമുഖ വികസന പദ്ധതിയുടെ സാങ്കേതിക കൺസൾട്ടൻറ്സ് ഏജൻസിയായ കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻെറ(കിറ്റ്കോ) നേതൃത്വത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ജൂൺ ആദ്യത്തോടെ സർവേ പൂർത്തീകരിക്കും. ചങ്ങാടത്തിൽ യന്ത്രം ഘടിപ്പിച്ചാണ് നദിയുടെ അടിത്തട്ടിൽ മണ്ണിൻെറ ഘടന പരിശോധിക്കുന്നത്. അഴിമുഖം മുതൽ തുറമുഖം വരെ മൺതിട്ടകൾ, കരിങ്കൽ പാറകൾ തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുകയും നിലവിലുള്ള കപ്പൽചാലിൻെറ ആഴവും കൃത്യമായി കണക്കാക്കും. ഇതിനുശേഷം ഡ്രഡ്ജിങ് (മണ്ണ് മാന്തൽ) ആരംഭിക്കും. എല്ലാ വർഷവും വിവിധ ഘട്ടങ്ങളിലായി നടത്താറുള്ള മണ്ണുമാന്തൽ പ്രവൃത്തി തുറമുഖ വകുപ്പിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ഡ്രഡ്ജിങ് പ്രവൃത്തി കുറച്ചുകൊണ്ടുവരുന്നതിനെ കുറിച്ചും പഠനം നടത്തും. ചാലിയാറിൽനിന്ന് ഒഴുകിയെത്തുന്ന മണ്ണ് കപ്പൽചാലുകളിൽ അടിയുകയാണ് െചയ്യുന്നത്. ഇതുകാരണം കപ്പലുകൾ തുറമുഖത്ത് അടുപ്പിക്കുന്നതിന് വലിയ പ്രയാസം നേരിടുന്നുണ്ട്. ബാർജുകളും കപ്പലുകളും അഴിമുഖത്ത് എത്തിയശേഷം പൈലറ്റിൻെറ സഹായത്തോടെയാണ് സ്ഥിരമായി തുറമുഖത്തേക്ക് അടുപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story