Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2019 11:32 PM GMT Updated On
date_range 17 Feb 2019 11:32 PM GMTനാരായണിയമ്മയുടെ മൃതദേഹം ഇനി വൈദ്യപഠനത്തിന്
text_fieldsbookmark_border
ഉള്ള്യേരി: കഴിഞ്ഞദിവസം നിര്യാതയായ ഉള്ളൂർ പോയിലുങ്കൽ താഴെ നാരായണിയമ്മയുടെ മൃതദേഹം മെഡിക്കൽ കോളജ് അനാട്ടമി ഭാ ഗത്തിന് പഠനത്തിനായി കൈമാറി. തെൻറ ശരീരം മരണശേഷം മെഡിക്കൽ കോളജിന് നൽകാൻ നേരേത്ത നാരായണിയമ്മ സമ്മതപത്രം ഒപ്പിട്ടുനൽകിയിരുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്നാണ് മൃതദേഹം മെഡിക്കൽ കോളജിൽെവച്ച് കൈമാറിയത്. കോൺഗ്രസ് നേതാവായിരുന്ന പരേതനായ എൻ.കെ. രാഘവൻ നായരുടെ ഭാര്യയാണ് നാരായണിയമ്മ. ജനശ്രീ മണ്ഡലം സെക്രട്ടറിയായ മകൻ എൻ.കെ. രാജൻ കോളജ് അധികൃതരിൽനിന്ന് മൃതദേഹം കൈമാറിയ രേഖ ഏറ്റുവാങ്ങി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീഷ് കന്നൂര്, കുറുപ്പച്ചൻകണ്ടി ഗംഗാധരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീർ നളന്ദ എന്നിവർ സംബന്ധിച്ചു. നാട്ടിൽനിന്ന് വിലാപയാത്രയായാണു മൃതദേഹം മെഡിക്കൽ കോളജിലെത്തിച്ചത്. റോഡ് ഗതാഗതയോഗ്യമാക്കി ഉള്ള്യേരി: തെരുവത്തുകടവ് കമ്മങ്കോട്ടുതാഴെ-താന്നിയിൽമുക്ക് റോഡിെൻറ വീതികുറഞ്ഞ മേലോത്തുതാഴെ ഭാഗം കടവ് െറസി. അസോസിയേഷെൻറ നേതൃത്വത്തിൽ വീതി കൂട്ടി. അംഗങ്ങളായ സി.കെ. ചന്ദ്രൻ, ശിവദാസ് പട്ടാങ്കോട്ട്, അസീസ് പുതിയോട്ടിൽ, ബാലകൃഷ്ണൻ നായർ കളരിക്കണ്ടി, ബിന്ദു കുമാർ, പി.ടി. വിനോദ്, പി.ടി. അനൂപ്, ഹംസ മരക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story