Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2019 11:32 PM GMT Updated On
date_range 4 Jan 2019 11:32 PM GMTസ്കൂട്ടർ പുഴയിലെറിഞ്ഞ സംഭവം; മനുഷ്യാവകാശ കമീഷന് പരാതി നൽകി
text_fieldsbookmark_border
പയ്യോളി: വീട്ടിൽനിന്നും സ്കൂട്ടർ എടുത്തുകൊണ്ടുപോയി പുഴയിലെറിഞ്ഞ സംഭവത്തിൽ നീതി തേടി വിധവയായ അമ്മയും മകളും മ നുഷ്യാവകാശ കമീഷനെ സമീപിച്ചു. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതേവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇരിങ്ങൽ കോട്ടക്കൽ കൊളാവിയിൽ ലിഷയുടെ ഹോണ്ട ആക്ടിവ സ്കൂട്ടറാണ് സാമൂഹിക വിരുദ്ധർ ഇക്കഴിഞ്ഞ ഡിസംബർ 31ന് ഞായറാഴ്ച രാത്രി കോട്ടപ്പുഴയിലെറിഞ്ഞത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ പിറ്റേദിവസം രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുഴയിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. അമ്മ ബേബി കമലം പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. കോഴിക്കോട് റൂറൽ എസ്.പിക്കും പരാതി നൽകിയിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി അതിലൂടെ റോഡ് വെട്ടുന്നതിന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകുകയും കോടതിയിൽനിന്ന് താൽക്കാലിക സ്റ്റേ നേടുകയും ചെയ്തിരുന്നു. പുഴയിലെറിഞ്ഞ സ്കൂട്ടർ ഉപ്പ് വെള്ളം കയറി നശിച്ച നിലയിലാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് സ്കൂട്ടർ പുഴയിൽനിന്ന് പുറത്തെടുത്തത്. പ്രദേശത്ത് സാമൂഹിക വിരുദ്ധശല്യം വർധിച്ചതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story