Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2018 11:33 PM GMT Updated On
date_range 30 Dec 2018 11:33 PM GMTപ്രളയം നശിപ്പിച്ച കൃഷിയിടങ്ങളിൽ ആശ്വാസവുമായി ഉദ്യോഗസ്ഥർ
text_fieldsbookmark_border
പന്തീരാങ്കാവ്: പ്രളയകാലത്ത് പുഴവെള്ളം കയറി വാഴകൃഷി വ്യാപകമായി നശിച്ച പെരുമണ്ണ പുറ്റേക്കടവ് കൃഷിയിടത്തിൽ അസി സ്റ്റൻറ് കൃഷി ഓഫിസർമാരുടേയും കൃഷി അസിസ്റ്റൻറുമാരുടേയും സംഘടനയായ അഗ്രികൾചറൽ അസിസ്റ്റൻറ് അസോസിയേഷൻ പ്രവർത്തകർ ആശ്വാസവുമായി എത്തി. ഭീമനഷ്ടം നേരിട്ട പുറ്റേക്കടവിലെ കർഷകരായ കുഴിമ്പാട്ടിൽ ഷാജി, കുന്നുമ്മൽ ചായിച്ചൻ, കുഴിമ്പാട്ടിൽ ബാലൻ എന്നിവരുടെ കൃഷിയിടങ്ങളിൽ ആഴ്ചകൾക്ക് മുമ്പ് സംഘടനയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർതന്നെ നിലമൊരുക്കി കുമ്മായമിട്ട് വാഴക്കന്നുകൾ നട്ടിരുന്നു. കൃഷി കൂടുതൽ ലാഭകരമാക്കാനുള്ള തുടർപ്രവർത്തനങ്ങളുമായാണ് കൃഷി ഉദ്യോഗസ്ഥർ വീണ്ടുമെത്തിയത്. കീടരോഗ നിയന്ത്രണമാർഗങ്ങൾ നൽകി. പയർ, വെണ്ട, പാവൽ, മുളക്, വഴുതിന, കുമ്പളം, മത്തൻ എന്നിവയുടെ തൈകൾ വാങ്ങി ഉദ്യോഗസ്ഥർതന്നെ നിലമൊരുക്കി നട്ടുകൊടുത്തു. എ.എ.എ.കെ ജില്ല പ്രസിഡൻറ് പി. ഷാജി സൂക്ഷ്മമൂലകങ്ങൾ നൽകിയും ജില്ല സെക്രട്ടറി ഇ.കെ. സജി പച്ചക്കറിത്തൈ നൽകിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം. റെനീഷ്, തേജസ്, ഷാജു കുമാർ, ഗിരീഷ് കുമാർ, ജിഹാദ് സുബുക്കി, ശ്രീരാജ്, രാജേഷ്, റിജിൽ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story