Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2018 11:33 PM GMT Updated On
date_range 29 Dec 2018 11:33 PM GMTമാവൂരിൽ കടകളിൽ മിന്നൽപരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
text_fieldsbookmark_border
മാവൂർ: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതർ മാവൂർ പഞ്ചായത്തിൽ മിന്നൽപരിശോധന നടത്തി. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ പാൽ, പാലുൽപന്നങ്ങൾ, ബേക്കറി സാധനങ്ങൾ, ശീതളപാനീയങ്ങൾ തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. മാലിന്യസംസ്കരണ സംവിധാനം ശരിയായരീതിയിൽ പ്രവർത്തിപ്പിക്കാത്ത മാവൂരിലെ ഒരു ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൽ മജീദ് അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നത് നേരേത്ത കർശനമായി നിരോധിച്ചിരുന്നു. എന്നാൽ, വിലക്കു ലംഘിച്ച് ചില കടകളിൽ ഇപ്പോഴും വിൽപന നടത്തുന്നുണ്ടെന്ന് പരാതി ലഭിച്ചതിനാൽ ഊർജിത പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ വെള്ളത്തിെൻറ പരിശോധനഫലം കടയിൽ പ്രദർശിപ്പിക്കണമെന്നും മുഴുവൻ ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിരിക്കണമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. പ്രവീൺകുമാർ, ഇ. അയ്യൂബ്, പബ്ലിക് ഹെൽത്ത് നഴ്സ് കെ. യമുന എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story