Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കൂസ് മാലിന്യം...

കക്കൂസ് മാലിന്യം ഓടയില്‍ തള്ളി ആരോഗ്യവകുപ്പ് ഫാസ്​റ്റ്​ ഫുഡ് കട പൂട്ടിച്ചു കടയുടമ അറസ്​റ്റിൽ

text_fields
bookmark_border
കക്കൂസ് മാലിന്യം ഓടയില്‍ തള്ളി ആരോഗ്യവകുപ്പ് ഫാസ്​റ്റ്​ ഫുഡ് കട പൂട്ടിച്ചു കടയുടമ അറസ്​റ്റിൽ
cancel
നാദാപുരം: കല്ലാച്ചിയില്‍ വാണിയൂര്‍ റോഡിലെ അഴുക്കുചാലിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ബേക്കറി പൂട്ടിച്ചു. കല് ലാച്ചി കൈരളി കോംപ്ലക്‌സിലെ ബേക്ക് ലാൻഡ് ഫാസ്റ്റ്ഫുഡ് കടയാണ് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും പൂട്ടിച്ചത്. കടയുടമ കടവത്തൂർ ജാബിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയിലെ കക്കൂസ് ടാങ്കില്‍ നിന്നുള്ള മാലിന്യമാണ് ഞായറാഴ്ച പുലര്‍ച്ചെ ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളിയത്. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടയില്‍നിന്നുള്ള കക്കൂസ് മാലിന്യമാണെന്നു മനസ്സിലായത്. സംഭവത്തെ തുടര്‍ന്ന് നാദാപുരം പൊലീസും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രേമ​െൻറ നേതൃത്വത്തില്‍ അധികൃതരും സ്ഥലത്തെത്തി കട അടപ്പിക്കുകയായിരുന്നു. പ്രദേശവാസികളും ബേക്കറി പരിസരത്തേക്ക് സംഘടിച്ചെത്തി. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കടക്കു മുന്നില്‍ കൊടി നാട്ടി പോസ്റ്റര്‍ പതിച്ചു. ഇതിനിടയില്‍ ഓടയില്‍ തള്ളിയ മാലിന്യം മഴവെള്ളത്തോടൊപ്പം ഒഴുകി പരിസരങ്ങളില്‍ വ്യാപിക്കാതിരിക്കാന്‍ ഓടയില്‍ മണ്ണിട്ട് തടസ്സം ഉണ്ടാക്കിയിരുന്നു. ഈ മാലിന്യം ഇവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വൈകീട്ട് ആറോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു. നാദാപുരം പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി ചര്‍ച്ച നടത്തി. മാലിന്യം നീക്കം ചെയ്യാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. പഞ്ചായത്ത് അധികൃതരും പൊലീസും കടയുടമയോട് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടു. രാത്രി ഏഴോടെ പഞ്ചായത്ത് അധികൃതര്‍ മാലിന്യം നീക്കാനുള്ള നടപടി തുടങ്ങി. മാലിന്യം നീക്കാനുള്ള െചലവ് കടയുടമയില്‍നിന്ന് ഈടാക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കക്കൂസ് ടാങ്ക് നിറഞ്ഞതോടെ മാലിന്യം നീക്കംചെയ്യാന്‍ 24,000 രൂപക്ക് മലപ്പുറം സ്വദേശിക്ക് കരാര്‍ കൊടുക്കുകയായിരുന്നുവത്രെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story