Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2018 11:37 PM GMT Updated On
date_range 9 Dec 2018 11:37 PM GMTബസുകളിൽ പോക്കറ്റടി വ്യാപകം
text_fieldsbookmark_border
പേരാമ്പ്ര: ബസ്സ്റ്റാൻഡില്‍നിന്നും പയ്യോളി അട്ടക്കുണ്ട് കടവിലേക്ക് ബസ് കയറിയ മണിയൂര്‍ അങ്ങേവീട്ടില്‍ സൂര്യയുടെ 4900 രൂപയും എ.ടി.എം കാര്‍ഡ്, സ്കൂട്ടറിെൻറയും അലമാരയുടെയും താക്കോലുകള്‍ എന്നിവ അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു. സ് റ്റാൻഡില്‍നിന്നും ബസ് കയറിയ ഉടനെ കണ്ടക്ടര്‍ക്ക് പണം നല്‍കാനായി ബാഗു തുറന്നപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടത് അറിയുന്നത്. ഉടന്‍ ബസ് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും പഴ്‌സ് കണ്ടുകിട്ടിയില്ല. വൈകുന്നേരങ്ങളില്‍ ബസ് കയറാന്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടാവുന്ന സമയങ്ങളിലാണ് മോഷണം ഏറെയും. കഴിഞ്ഞ ദിവസം കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് കയറുന്നതിനിടയില്‍ കക്കട്ടിലെ പഞ്ചായത്ത് ജീവനക്കാരിയുടെ സ്മാര്‍ട്ട് ഫോണും നഷ്ടപ്പെട്ടിരുന്നു. ചാനിയംകടവ് ബസില്‍നിന്ന് കീഴ്പയ്യുര്‍ സ്വദേശിനിയുടെയും തോടന്നൂരുകാരിയായ കോളജ് വിദ്യാർഥിനിയുടെയും പഴ്‌സുകളും നഷ്ടപ്പെട്ടിരുന്നു. ഉള്ള്യേരിയിൽനിന്ന് ചാലിക്കരക്ക് കയറിയ വീട്ടമ്മയുടെ സ്മാർട്ട് ഫോൺ നഷ്ടമായത് ഒരാഴ്ച്ച മുമ്പാണ്. അടുത്തിടെയായി അഞ്ചോളം മോഷണങ്ങള്‍ ബസുകളും ബസ്സ്റ്റാൻഡും കേന്ദ്രീകരിച്ച് നടന്നു. മോഷ്ടക്കളെ കണ്ടെത്താനോ പിടികൂടാനോ ആവശ്യമായ ഒരു നടപടിയും പൊലീസ് സ്വീകരിക്കുന്നില്ലെന്നും സ്റ്റാൻഡില്‍ നിരീക്ഷണം ശക്തമാക്കണെമന്നും യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story