Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവിയായോ ഈ പാലം

ആവിയായോ ഈ പാലം

text_fields
bookmark_border
ആവിയായോ ഈ പാലം
cancel
നന്തിബസാർ: 23 കൊല്ലം മുമ്പ് നിർമാണം തുടങ്ങിയ തിക്കോടി അങ്ങാടി ആവിപാലം നാട്ടുകാർക്കിന്നും സ്വപ്നം മാത്രം. മൂടാടി, തിക്കോടി, പയ്യോളി പ്രദേശങ്ങളുടെ വികസനത്തിന് വഴിയൊരുക്കുന്ന ഈ പാലം നിർമാണം പൂർത്തിയാവാതെ കിടക്കുകയാണ്. വിവിധഘട്ടങ്ങളിലായി 1,10,00,000 രൂപ െചലവഴിച്ച പാലം നിർമാണത്തിനെതിരെ ചില വ്യക്തികളിൽനിന്ന് എതിർപ്പുയർന്നതാണ് കോടതി ഇടപെടൽവരെയെത്താനും നിലക്കാനും കാരണമായത്. 1995ൽ പി.കെ.കെ. ബാവ മന്ത്രിയായിരിക്കെ മന്ത്രി എം.ടി. പത്മയാണ് പാലത്തിന് തറക്കല്ലിട്ടത്. നിർമാണപ്രവൃത്തി ത്വരിതഗതിയിൽ നടന്നെങ്കിലും വർഷത്തിനിടയിൽ സർക്കാർ മാറിയതോടെ അതുംനിലച്ചു. പിന്നീട് പി. ശങ്കരൻ എം.എൽ.എ ആയതോടെ പുനർനിർമാണം ആരംഭിച്ചെങ്കിലും പലകോണുകളിൽനിന്നും എതിർപ്പ് ഉണ്ടായതിനെത്തുടർന്നു വീണ്ടും ജോലി നിർത്തിവെക്കേണ്ടിവന്നു. തീരദേശ റോഡ് നന്തി ഗേറ്റുമായി ബന്ധിപ്പിക്കുന്ന അപ്രോച് റോഡ് നിർമാണം േനരത്തേ പൂർത്തിയായിരുന്നു. എന്നാൽ, അപ്രോച് റോഡി​െൻറ ഒരുഭാഗത്ത് അവകാശമുന്നയിച്ച് ഒരാൾ രംഗത്തെത്തിയതാണ് പദ്ധതി മുടങ്ങാനിടയായത്. പാലംപണി പൂർത്തിയായെങ്കിലും, സ്ഥലവുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നത് കാരണം റോഡ് ഗതാഗതത്തിനു വിട്ടുനൽകുന്നതിനു തടസ്സമായി. ഈ പാലം യാഥാർഥ്യമാകുന്നത് വിനോദസഞ്ചാരത്തിന് ഏറെ സഹായകരമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story