Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 5:01 AM GMT Updated On
date_range 18 Oct 2018 5:01 AM GMTഅക്കാദമിക് മാസ്റ്റർ പ്ലാൻ തയാറായി
text_fieldsbookmark_border
ബേപ്പൂർ: ബി.സി. റോഡ് ജങ്ഷനിലെ ഗവൺമെൻറ് എൽ.പി സ്കൂൾ 2018-19 അധ്യയന വർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ നിർവഹണ പദ്ധതിയുടെ കരടുരേഖ വാർഡ് കൗൺസിലർ നെല്ലിക്കോട്ട് സതീഷ്കുമാർ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.പി. ജംനാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.പി. രമ, എം.പി.ടി.എ പ്രസിഡൻറ് രമ്യ പ്രബീഷ് എന്നിവർ സംസാരിച്ചു. എസ്. ആർ.ജി കൺവീനർ ജയശ്രീ പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിൻറ നന്ദി പറഞ്ഞു. റോഡരികിൽ മാലിന്യം തള്ളിയത് നാട്ടുകാർ തിരിച്ചെടുപ്പിച്ചു വേങ്ങേരി: കക്കോടിപാലം വളവിനു സമീപം മാലിന്യം തള്ളിയത് നാട്ടുകാർ തിരിച്ചെടുപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് പെട്രോൾ പമ്പിനു മുൻവശത്തെ റോഡരികിലെ സ്വകാര്യ സ്ഥലത്ത് ഗുഡ്സ് ഒാേട്ടായിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കെ.എൽ 11 എക്സ് 8451 ഗുഡ്സ് ഒാേട്ടായും കുതിരവട്ടം വളപ്പിൽ സതീശനെയും നാട്ടുകാർ തടഞ്ഞുവെച്ചു. വാർഡ് കൗൺസിലർ യു. രജനി, ടി. രാജേഷ്, കെ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ നാട്ടുകാർ സതീശനെക്കൊണ്ടും സഹായിയെക്കൊണ്ടും മാലിന്യം വണ്ടിയിൽ തിരിച്ചുകയറ്റിപ്പിക്കുകയും ചെയ്തു. കോർപറേഷൻ ആരോഗ്യ വിഭാഗത്തെയും ചേവായൂർ എസ്.െഎ ഇ.കെ. ഷിജുവിനെയും വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. വാഹനവും മാലിന്യവും കോർപറേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. മുമ്പ് മാലിന്യം തള്ളിയ വാഹനത്തെ ചേവായൂർ പൊലീസ് പിടികൂടി കോർപറേഷൻ അധികൃതരെ ഏൽപിച്ചതിനെ തുടർന്ന് 25,000 രൂപ പിഴ അടപ്പിച്ചിരുന്നു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ 25,000 രൂപ പിഴ ഇൗടാക്കാൻ നിയമം അനുശാസിക്കുന്നുണ്ടെന്നും നിയമം കർശനമായും നടപ്പാക്കുമെന്നും കോർപറേഷൻ അധികൃതർ പഞ്ഞു. ഹാർബർറോഡിലെ സ്ലാബ് ഒടിഞ്ഞുവീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല പുതിയാപ്പ: ഹാർബർറോഡിലെ സ്ലാബ് ഒടിഞ്ഞുവീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. പുതിയാപ്പ ഹാർബറിലെ പ്രധാന റോഡിലെ അപകടക്കെണിയാണ് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്. മത്സ്യംകയറ്റിയ വാഹനങ്ങളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പുതിയാപ്പ ഹാർബറിലെ ഒാവുചാലിെൻറ സ്ലാബ് ഒടിഞ്ഞുവീണിട്ട് ദിവസങ്ങളായിട്ടും അത് മാറ്റാനോ അറ്റകുറ്റപണികൾ നടത്താനോ അധികൃതർ തയാറാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികളും ഡ്രൈവർമാരും പറയുന്നു. മലിനജലം ഒഴുകുന്ന ഒാടയുടെ സ്ലാബ് മാറ്റാത്തതുമൂലം അപകടം നിലനിൽക്കുകയാണെന്ന് ബോട്ടുടമകളും പറയുന്നു. രാത്രിയിൽ മിക്ക വാഹനങ്ങളും അപകടത്തിൽപെടുന്നതായാണ് പരാതി. ഹാർബറിെൻറ വികസനത്തിനും അറ്റകുറ്റപണികൾക്കും ലക്ഷങ്ങൾ നീക്കിവെക്കുേമ്പാഴാണ് അപകടം വിളിച്ചുവരുത്തുന്ന അറ്റകുറ്റപണികൾക്കെതിരെ അധികൃതർ മുഖം തിരിക്കുന്നത്. malinyam കക്കോടി പാലം വളവിലെ പെട്രോൾ പമ്പിനു സമീപം തള്ളിയ മാലിന്യം തിരിച്ചു കയറ്റിപ്പിക്കുന്നു puthiyappa പുതിയാപ്പ ഹാർബർറോഡിലെ ഒടിഞ്ഞുവീണ സ്ലാബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story