Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2018 5:03 AM GMT Updated On
date_range 12 Oct 2018 5:03 AM GMTകലക്ടറുടെ ഉത്തരവുപ്രകാരം അടച്ചുപൂട്ടിയ കെട്ടിടങ്ങൾ വിദഗ്ധ സംഘം പരിശോധിച്ചു
text_fieldsbookmark_border
കുറ്റ്യാടി: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച പരാതിയിൽ ജില്ല കലക്ടറുടെ ഉത്തരവു പ്രകാരം അടച്ചുപൂട്ടിയ കെട്ടിടങ്ങൾ ആരോഗ്യവകുപ്പിലെ ജില്ല ടെക്നിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധിച്ചു. ഉടമകളുടെ അപേക്ഷ പ്രകാരം കലക്ടറാണ് പരിശോധകെര നിയോഗിച്ചത്. പരപ്പാട ഷൗക്കത്ത്, കുനിയേൽ അസീസ്, തുണ്ടിയിൽ സീനത്ത് എന്നിവരുടെ കെട്ടിടങ്ങളാണ് പരിശോധിച്ചത്. കഴിഞ്ഞ ജൂണിൽ അടച്ചുപൂട്ടിയ കെട്ടിടങ്ങൾ തങ്ങളുടെ ജീവനോപാധിയാണെന്നും താമസക്കാരെയെല്ലാം നിർദേശിച്ച സമയത്തുതന്നെ ഒഴിവാക്കിയതാണെന്നും അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരിസരങ്ങളിലെ കിണറുകള്‍ മലിനമാകുകയും ചെയ്തതിെൻറ പശ്ചാത്തലത്തിലാണ് െകട്ടിടങ്ങൾ അടച്ചുപൂട്ടിയത്. ജില്ലാ കലക്ടര്‍ അടച്ചുപൂട്ടിയ കെട്ടിടങ്ങൾ തുറക്കാത്തതിനാൽ തങ്ങളുടെ ജീവനോപാധി മുടങ്ങിയിരിക്കുകയാണെന്നും അനധികൃത താമസക്കാരെയെല്ലാം ഒഴിവാക്കിയിട്ടുണ്ടെന്നും െറസിഡൻറ്സ് പെർമിറ്റ് ഉണ്ടെന്നുമായിരുന്നു ഉടമകളുടെ വാദം. തളീക്കരയിലെ അഞ്ച് കെട്ടിടങ്ങളാണ് അടച്ചുപൂട്ടിയത്. മുറികളിൽനിന്ന് ഇറക്കിവിട്ട തൊഴിലാളികളെ ചില ഉടമകൾ മറ്റു സ്ഥലങ്ങളിൽ താമസിപ്പിക്കുകയും ഉത്തരവുപ്രകാരം സീല്‍വെച്ച കെട്ടിടങ്ങളിലെ ബാത്ത് റൂമും കക്കൂസ്മുറികളും ഇവർക്കു ഉപയോഗിക്കാൻ സൗകര്യത്തില്‍ പൂട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതായി ജനകീയ സമിതി പ്രവർത്തകർ ആരോപിച്ചു. അതിനിടെ കലക്‌ടറുടെ ഉത്തരവ് ഉണ്ടായിട്ടും പഞ്ചായത്ത് സെക്രട്ടറി അടച്ച മുറികൾ പരിശോധനക്കു തുറന്നുകൊടുത്തില്ലെന്ന് ഒരു കെട്ടിടമുടമ പറഞ്ഞു. കായക്കൊടി പഞ്ചായത്തിൽ ലൈസൻസില്ലാതെ ആളുകൾ താമസിക്കുന്ന നിരവധി കെട്ടിടങ്ങൾ ഉണ്ടായിട്ടും പഞ്ചായത്തിെൻറ ശ്രദ്ധയിൽപ്പെട്ടിട്ടിെല്ലന്നും ആരോപിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story