Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 6:59 AM GMT Updated On
date_range 13 Sep 2018 6:59 AM GMTമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഒളവണ്ണ 50ലക്ഷം നൽകും
text_fieldsbookmark_border
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഒളവണ്ണ 50ലക്ഷം നൽകും പന്തീരാങ്കാവ്: പ്രളയ ദുരിതാശ്വാസ പ്രവത്തനങ്ങൾക്കായി പഞ്ചായത്തിെൻറ തനത് ഫണ്ടും ഗ്രാമപഞ്ചായത്ത് സമാഹരിക്കുന്ന തുകയും ചേർത്ത് 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത് 10 ലക്ഷം രൂപ വരും. ഇതടക്കമാണ് 50 ലക്ഷം രൂപ സമാഹരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനുള്ള അഭ്യർഥനക്ക് പൊതുസമൂഹത്തിൽനിന്ന് വളരെനല്ല പ്രതികരണം ലഭിക്കുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.10 ലക്ഷം ഇതിനകം സമാഹരിച്ചിട്ടുണ്ട്. പ്രളയക്കെടുതി കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതലായി അനുഭവിച്ച പഞ്ചായത്താണ് ഒളവണ്ണ. ചാലിയാറും മാമ്പുഴയും കരകവിഞ്ഞതിനെ തുടർന്ന് ഒളവണ്ണയുടെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 3000ൽപരം ആളുകളാണ് 13 ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിച്ചത്. നിരവധിപേർ ബന്ധുവീടുകളിലായിരുന്നു. നാല് വീടുകൾ പൂർണമായും തകർന്നു. ഇരുന്നൂറിൽ അധികം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. നാല് കുടുംബങ്ങൾക്ക് ഇപ്പോഴും സ്വഭവനങ്ങളിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇവരെ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ പ്രത്യേക സ്ഥലത്ത് താമസിപ്പിച്ചു വരുന്നു. പഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കുന്നതിന് രണ്ടരകോടിയാണ് മതിപ്പ് ചെലവ് കണക്കാക്കിയത്. പ്രളയക്കെടുതിയെ തുടർന്നുള്ള അടിയന്തര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. അനിൽകുമാർ വൈസ് പ്രസിഡൻറ് മനോജ് പാലാതൊടി, കെ.കെ. ജയപ്രകാശൻ, ഇ. രമണി, ടി.പി. സുമ, മഠത്തിൽ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story