Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവശ്യത്തിന്​...

ആവശ്യത്തിന്​ കൗണ്ടറുകളില്ല; തിരക്കിൽ വീർപ്പുമുട്ടി ബീച്ച്​ ​ആശുപത്രി

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ ബീച്ച് ആശുപത്രി രോഗികളുടെ തിരക്കു കാരണം വീർപ്പുമുട്ടുന്നു. ഒ.പി വിഭാഗത്തിൽ ആവശ്യത്തിന് കൗണ്ടറുകൾ ഇല്ലാത്തതാണ് രോഗികളെ വലക്കുന്നത്. ദിവസവും ആയിരത്തിനടുത്ത് രോഗികൾ ചികിത്സക്കെത്തുന്ന ഇവിടെ ഒ.പിയിൽ ആകെയുള്ളത് രണ്ടു കൗണ്ടറാണ്. രാവിലെ ആറരയാകുേമ്പാൾതന്നെ ഒ.പി കൗണ്ടറിനു മുന്നിൽ രോഗികളെത്തും. എട്ടു മണിയോടെ ഗേറ്റും കടന്ന് വരി റോഡിലെത്തുന്ന അവസ്ഥയാണ്. ഒ.പി ടിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ ഡോക്ടറെ കാണാൻ വീണ്ടും കുറെ കാത്തിരിക്കണം. രാമനാട്ടുകര മുതൽ പേരാമ്പ്ര വരെയുള്ള രോഗികൾ ചികിത്സക്കെത്തുന്ന ഇവിടെ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ദീർഘനാളായുള്ള ആവശ്യമാണെങ്കിലും ബന്ധപ്പെട്ടവർ ചെവിക്കൊള്ളുന്നില്ല. കൗണ്ടറുകളുടെ എണ്ണം അഞ്ചെണ്ണമായെങ്കിലും ഉയർത്തിയാൽ തിരക്ക് കുറക്കാനാവുമെന്നാണ് കരുതുന്നത്. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം പൊരിവെയിലിലാണ് ടോക്കണുവേണ്ടി കാത്തുനിൽക്കുന്നത്. അവധി കഴിഞ്ഞെത്തുന്ന ദിവസങ്ങളിൽ തിരക്ക് ക്രമാതീതായി കൂടും. എട്ടു മണി മുതൽ 12 വരെയാണ് ഒ.പി ടോക്കൺ കൊടുക്കുന്ന സമയം. ഇൗ സമയത്തിനകം ടോക്കൺ കിട്ടാത്തവർ മടങ്ങിപ്പോകുന്ന അവസ്ഥയുമുണ്ട്. ഡോക്ടറെ കാണാനും പിന്നീട് മരുന്ന് കിട്ടാനുമൊക്കെ നീണ്ട കാത്തിരിപ്പാണ്. പകർച്ചവ്യാധികളടക്കം ഭീഷണിയായ സാഹചര്യത്തിൽ ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുകയും ആവശ്യത്തിന് കൗണ്ടറുകൾ സജ്ജീകരിക്കുകയും വേണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story