Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:47 AM GMT Updated On
date_range 10 Sep 2018 5:47 AM GMTപൊലീസ് മഴക്കോട്ട് വാങ്ങുന്നു; മഴക്കാലം തീരാറായേപ്പാൾ
text_fieldsbookmark_border
* മുൻവർഷങ്ങളിലും ടെൻഡർ ക്ഷണിച്ചത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് -സ്വന്തം ലേഖകൻ കോഴിക്കോട്: പൊലീസ് ഇത്തവണയും മഴക്കോട്ട് വാങ്ങുന്നത് മഴക്കാലം കഴിയാറായപ്പോൾ. രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ച് 195 കോട്ടുകളാണ് വാങ്ങുന്നത്. ഇതിനുള്ള ടെൻഡർ 10 ദിവസം മുമ്പ് ക്ഷണിച്ചു. നിലവിലെ സാഹചര്യത്തിൽ ടെൻഡർ നടപടികൾ പൂർത്തിയായി ഒക്ടോബർ ആദ്യവാരത്തോടെ മാത്രമേ കോട്ട് സേനാംഗങ്ങളുെട കൈകളിലെത്തുകയുള്ളൂ എന്നാണ് വിവരം. അപ്പോഴേക്കും ഇൗ വർഷത്തെ മഴയുടെ 70 ശതമാനത്തിലേറെ പൊയ്തൊഴിയുമെന്നാണ് സേനാംഗങ്ങൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്. മുൻവർഷങ്ങളിലും ടെൻഡർ ക്ഷണിച്ചത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്. ഇതിനെതിരെ വലിയ ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് അസോസിയേഷൻതന്നെ പരാതി ഉന്നയിച്ചതോടെ ട്രാഫിക് ഡ്യൂട്ടിയും മറ്റും നിർവഹിക്കുന്ന പൊലീസുകാർക്ക് മഴ തുടങ്ങുന്ന ജൂണിന് മുേമ്പതന്നെ കോട്ടുകൾ വാങ്ങി നൽകാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഹെഡ് ക്വാർേട്ടഴ്സിൽനിന്ന് അറിയിച്ചിരുന്നു. എന്നാൽ, പഴയ സ്ഥിതി തുടരുകയാണ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശക്തമായ മഴയെല്ലാം കൊള്ളിച്ച് ഒറ്റപ്പെട്ട മഴലഭിക്കുന്ന സമയത്തേക്ക് കോട്ട് വാങ്ങി നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന് ട്രാഫിക് പൊലീസുകാരടക്കം പറയുന്നു. അതേസമയം, സ്പോൺസർഷിപ്പിലൂടെയും മറ്റും ലഭിച്ചശേഷം ആവശ്യമുള്ള കോട്ടുകളാണ് വിലകൊടുത്ത് വാങ്ങുന്നെതന്നും അതിനാലാണ് ടെൻഡർ ക്ഷണിക്കാനുൾപ്പെടെ ൈവകുന്നെതന്നാണ് ആഭ്യന്തര വകുപ്പിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story